മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്കുകടന്ന വജ്രവ്യാപാരി നീരവ്മോദിയുടെ 60 കോടിരൂപയുടെ സ്വത്തുക്കള്‍ ബാങ്കിന് വിട്ടുകൊടുക്കാന്‍ ഇഡിയോട് നിര്‍ദേശിച്ച് സിബിഐ കോടതി.
നീരവ്മോദിയുടെ കൈവശമുണ്ടായിരുന്ന 40.83 കോടിരൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, നാണയങ്ങള്‍, വാച്ചുകള്‍, പണം, സഹോദരി പൂര്‍വിമോദിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 19.50 കോടിരൂപയുടെ ഫ്‌ളാറ്റ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിന് (പിഎന്‍ബി)വിട്ടുകൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് പിഎന്‍ബി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരം കോടതിയെ സമീപിച്ചിരുന്നു.

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പുമൂലം പിഎന്‍ബിക്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനും 8526 കോടിരൂപയിലധികം നഷ്ടംസംഭവിച്ചതായി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പിഎന്‍ബി പരാമര്‍ശിച്ചിട്ടുള്ള സ്വത്തുക്കള്‍ വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. പൂര്‍വിമോദിയുടെ അഭിഭാഷകനും ഹര്‍ജിയെ എതിര്‍ത്തില്ല.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന വായ്പത്തട്ടിപ്പിലെ പ്രധാനപ്രതിയാണ് നീരവ്മോദി. 2018-ലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. 2019 ഡിസംബറില്‍ രാജ്യത്തുനിന്ന് ഒളിച്ചോടിയ നീരവ്മോദിയെ കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നു', യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം, തുറന്നടിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഉപഭോക്താക്കൾക്ക് 12.62% വരെ മികച്ച നേട്ടം ലഭിക്കുന്നു, ഐസിഎൽ ഫിൻകോർപിന്റെ പുതിയ എൻസിഡി ഇഷ്യൂ ജൂലൈ 31 മുതൽ

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെന്ന് സലിം കുമാർ, അത് സമൂഹത്തിനുള്ള നല്ല സന്ദേശമാകുമെന്നും നടൻ

'കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം'; വിമർശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

ആ സൂപ്പർതാരമില്ലെങ്കിൽ എൽസിയു പൂർണമാകില്ല, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവും'; കേരളത്തിൽ ബിജെപി നേതാക്കൾ മുഖംമൂടി അണിഞ്ഞിരിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

കൊവിഡ് കാലത്ത് ജീവൻ പോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ ചിത്രമായിരുന്നു അത്, സൂര്യ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

എല്ലാം ചാറ്റ്ജിപിടിയോട് പറയുന്നവരാണോ? സൂക്ഷിക്കുക..