മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്കുകടന്ന വജ്രവ്യാപാരി നീരവ്മോദിയുടെ 60 കോടിരൂപയുടെ സ്വത്തുക്കള്‍ ബാങ്കിന് വിട്ടുകൊടുക്കാന്‍ ഇഡിയോട് നിര്‍ദേശിച്ച് സിബിഐ കോടതി.
നീരവ്മോദിയുടെ കൈവശമുണ്ടായിരുന്ന 40.83 കോടിരൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, നാണയങ്ങള്‍, വാച്ചുകള്‍, പണം, സഹോദരി പൂര്‍വിമോദിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 19.50 കോടിരൂപയുടെ ഫ്‌ളാറ്റ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിന് (പിഎന്‍ബി)വിട്ടുകൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് പിഎന്‍ബി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരം കോടതിയെ സമീപിച്ചിരുന്നു.

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പുമൂലം പിഎന്‍ബിക്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനും 8526 കോടിരൂപയിലധികം നഷ്ടംസംഭവിച്ചതായി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പിഎന്‍ബി പരാമര്‍ശിച്ചിട്ടുള്ള സ്വത്തുക്കള്‍ വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. പൂര്‍വിമോദിയുടെ അഭിഭാഷകനും ഹര്‍ജിയെ എതിര്‍ത്തില്ല.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന വായ്പത്തട്ടിപ്പിലെ പ്രധാനപ്രതിയാണ് നീരവ്മോദി. 2018-ലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. 2019 ഡിസംബറില്‍ രാജ്യത്തുനിന്ന് ഒളിച്ചോടിയ നീരവ്മോദിയെ കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക