കഞ്ചാവ് ചേർത്ത പലഹാര വിൽപ്പന; മൂന്ന് പേർ അറസ്റ്റിൽ

കഞ്ചാവ് ഓയിലിൽ നിർമ്മിച്ച പലഹാരങ്ങൾ വിൽപ്പന നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദില്ലാണ് സംഭവം. ഗാന്ധിനഗറിലെ ഭട്ട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന കടയിൽ നടത്തിയ റെയ്ഡിലാണ് ലഹരി കലർന്ന ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ ജയ് കിഷൻ ഠാക്കൂർ, അങ്കിത് ഫുൽഹാരി, സോനു എന്നിവർ പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് 1.59 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ഓയിലും കഞ്ചാവ് ഓയിൽ കൊണ്ട് നിർമിച്ച പലഹാരങ്ങളും പിടിച്ചെടുത്തു.

കട കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബിസ്കറ്റും ലഡ്ഡുവും ഉണ്ടാക്കുന്നതിനായി ഇവർ ഹഷിഷ് ഓയിലാണ് ഉപയോഗിച്ച് വന്നിരുന്നതെന്ന് പൊലീസ് പറയുന്നു. ഒരു ഗ്രാം ഓയിലിന് രണ്ടായിരത്തിയഞ്ഞൂറ് മുതൽ മൂവായിരം രൂപ വരെ ഇവർ ഈടാക്കിയിരുന്നതായും കണ്ടെത്തി.

കഞ്ചാവ് ഓയിലിൽ നിർമ്മിച്ച കുക്കീസിന് നാലായിരം രൂപ മുതലാണ് ഈടാക്കിയിരുന്നത്. കൂടാതെ, കഞ്ചാവ് ഓയിൽ പ്രത്യേകമായും വിൽപ്പന നടത്തിയിരുന്നു. ഒരു ഗ്രാം കഞ്ചാവ് ഓയിലിന് 2,500 രൂപ മുതൽ 3000 രൂപ വരെയാണ് പ്രതികൾ ഈടാക്കിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകിയിരുന്നതായി അറസ്റ്റിലായ ജയ് കിഷൻ പൊലീസിനോട് പറഞ്ഞു.

പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇവർക്ക് ആരാണ് കഞ്ചാവ് എത്തിച്ചതെന്നും ഇത്തരത്തിലുള്ള വ്യാപരത്തിന്റെ വിശദാശംങ്ങളും അറിയേണ്ടതുണ്ടെന്നും പ്രത്യേക സംഘം പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍