രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം 20 മില്യണ്‍ ആയി ; ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം ഇരുപത് മില്യണ്‍ ആയതോടെ ട്വിറ്ററിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. തന്റെ അക്കൗണ്ടില്‍ ഫോളോവേഴ്സിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സി.ഇ.ഒയ്ക്ക് കത്തയച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രാഹുലിന്റെ ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം.

ഇത്രയും നാള്‍ മനഃപൂര്‍വം ട്വിറ്റര്‍ രാഹുലിന്റെ ഫോളോവേഴ്സിന്റെ എണ്ണം കുറയ്ക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് വാദം. ‘രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സി.ഇ.ഒയ്ക്ക് അയച്ച കത്തും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയും തെളിയിക്കുന്നത്, ബാഹ്യ സ്വാധീനം തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം മരവിപ്പിച്ചതെന്നാണ്,” കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഡിസംബര്‍ 27 നാണ് രാഹുല്‍ ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിന് കത്തയച്ചത്. 2021 ആഗസ്റ്റ് മുതല്‍ തന്റെ അക്കൗണ്ട് താല്‍ക്കാലികമായി ലോക്ക് ചെയ്തത് മുതല്‍ തന്റെ പിന്തുടരുന്നവരുടെ എണ്ണം മരവിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി