വോട്ടു ചോദിച്ച് അല്‍ഫോന്‍സ് കണ്ണന്താനം ചെന്നു കയറിയത് കോടതിയില്‍; പുലിവാല്‍ പിടിച്ച് സ്ഥാനാര്‍ത്ഥി, ചട്ടലംഘനമെന്ന് ആക്ഷേപം

എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. ഇത്തവണ വോട്ടു ചോദിച്ച് അല്‍ഫോന്‍സ് കണ്ണന്താനം കോടതിയില്‍ കയറിയതാണ് വിവാദത്തിന് ആധാരമായിരിക്കുന്നത്. സംഭവം ചട്ടലംഘനമെന്ന് ആക്ഷേപവുമായി അഭിഭാഷകര്‍ ഉള്‍പ്പെടെ രംഗത്തു വന്നിട്ടുണ്ട്.

ഇന്നലെ രാവിലെ 11 നാണ് സംഭവം. ബാര്‍ അസോസിയേഷന്‍ ഹാളിനു സമീപത്തു വന്ന സ്ഥാനാര്‍ത്ഥിയും ബിജെപി പ്രവര്‍ത്തകരും വോട്ട് ചോദിച്ച് അഡീഷനല്‍ സബ് കോടതി മുറിയിലേക്ക് കയറി. കോടതി ചേരുന്നതിന് തൊട്ടു മുമ്പാണ് സംഭവം. ജഡ്ജി വരുന്നതിന് മുമ്പ് കേന്ദ്ര മന്ത്രി മടങ്ങി. കേസുമായി ബന്ധപ്പെട്ട് എത്തിയ അഭിഭാഷകരും കക്ഷികളും പ്രതിഷേധം രേഖപ്പെടുത്തി.

സംഭവത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് അഭിഭാഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. അതേസമയം കോടതിമുറിയില്‍ കയറി, പക്ഷേ വോട്ട് ചോദിച്ചിട്ടില്ലെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ