താലിബാനെ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തു; സമാജ്‌വാദി പാർട്ടി എം.പിക്ക് എതിരെ രാജ്യദ്രോഹ കുറ്റം

താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്ത പരാമർശത്തിൽ ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ സമാജ്‌വാദി പാർട്ടി എംപിക്കും മറ്റ് രണ്ട് പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.

“താലിബാനെ കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് ഷഫീഖുർ റഹ്മാൻ ബാർക്കിനും മറ്റ് രണ്ട് പേർക്കുമെതിരെ ഇന്നലെ രാത്രി ഒരു കേസ് രജിസ്റ്റർ ചെയ്തതായി ചമ്പൽ ജില്ലയിലെ പൊലീസ് സൂപ്രണ്ട് ചർഖേഷ് മിശ്ര ഇന്ന് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. താലിബാനെ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യപ്പെടുത്തി അവരുടെ വിജയം ആഘോഷിച്ചു എന്നാണ് ഇവർക്കെതിരെയുള്ള പരാതി.

“ഇന്ത്യൻ സർക്കാരിന്റെ അഭിപ്രായത്തിൽ താലിബാൻ ഒരു ഭീകര സംഘടനയാണ്, അതിനാൽ ആരോപിക്കപ്പെടുന്ന ഈ പരാമർശങ്ങൾ രാജ്യദ്രോഹമായി കണക്കാക്കാം,” പരാതിയിൽ ഒരു എഫ്ഐആർ ഫയൽ ചെയ്തു എന്നും പൊലീസ് കൂട്ടിച്ചേർത്തു.

“അഫ്ഗാനിസ്ഥാൻ സ്വതന്ത്രമാകണമെന്ന് താലിബാൻ ആഗ്രഹിക്കുന്നു” എന്നും “സ്വന്തം രാജ്യം ഭരിക്കാൻ അവർ ആഗ്രഹിക്കുന്നു” എന്നും സമാജ്‌വാദി പാർട്ടിയുടെ സാംബാലിൽ നിന്നുള്ള ലോക്‌സഭാ എംപി ഷഫീഖുർ ബാർക്ക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

‘റഷ്യയെയോ യു.എസിനെയോ അഫ്ഗാനിസ്ഥാനിൽ സ്ഥിരപ്പെടുത്താൻ അനുവദിക്കാത്ത ശക്തിയാണ് താലിബാൻ എന്നും താലിബാന്റെ പ്രവർത്തനങ്ങൾ അവരുടെ ‘ആഭ്യന്തര കാര്യമാണ്’ എന്നും ഷഫീഖുർ ബാർക്ക് അഭിപ്രായപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷുകാർ ഇന്ത്യ പിടിച്ചടക്കിയപ്പോൾ ‘രാജ്യം മുഴുവൻ സ്വാതന്ത്ര്യത്തിനായി പോരാടി’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ഷഫീഖുർ ബാർക്ക് ഇന്ന് ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

“താലിബാനെ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തുകൊണ്ട് ഞാൻ അത്തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാൻ അഫ്ഗാനിസ്ഥാനിയല്ല, ഇന്ത്യൻ പൗരനാണ് … അതിനാൽ അവിടെ എന്താണ് സംഭവിക്കുന്നത് എന്നതുമായി ബന്ധപ്പെട്ട് എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ സർക്കാരിന്റെ നയങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു,” ഷഫീഖുർ ബാർക്ക് പ്രസ്താവനയിൽ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ