രാജസ്ഥാന്‍ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം; കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

രാജസ്ഥാനിലെ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തിന്റെ ആദ്യ ദിവസമായ ഇന്നലെ മുസ്ലിം ആധിപത്യ പ്രദേശത്ത് കൂടി നടന്ന ബൈക്ക് റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. കടകളും, വാഹനങ്ങളും കത്തിച്ചു. സംഭവത്തിന് പിന്നാലെ കരൗലിയില്‍ ഇന്റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട് 36 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും ക്രമസമാധാന ചുമതലയുള്ള എഡിജി ഹവ സിങ് ഗുമാരിയ പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുകൂടി റാലി കടന്നുപോയപ്പോള്‍ ചിലര്‍ ഇവര്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെ മറുവശത്ത് നിന്നും കല്ലേറ് ഉണ്ടായി. അക്രമം രൂക്ഷമാവുകയും കടകളും ബൈക്കുകളും കത്തിക്കുകയും ചെയ്തു. പരിക്കേറ്റ 35 പേരില്‍ ഒമ്പത് പേരെ കരൗലി ജില്ലാ ആശുപത്രിയിലും ഒരാളെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം ശനിയാഴ്ച രാത്രി തന്നെ വിട്ടയച്ചു.

അക്രമത്തിന് പിന്നാലെ ജനങ്ങളോട് ക്രമസമാധാനം പാലിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗെലോട്ട് ഡിജിപിക്ക് നിര്‍ദേശം നല്‍കി.

സ്ഥലത്ത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള 50 ഉദ്യോഗസ്ഥരടക്കം 600 പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.

അതേസമയം അക്രമത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണന നയമാണ് ഇതിന് കാരണം. ബൈക്ക് റാലിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണം ആയിരുന്നുവെന്നും പൂനിയ ആരോപിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക