രാജസ്ഥാന്‍ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം; കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

രാജസ്ഥാനിലെ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തിന്റെ ആദ്യ ദിവസമായ ഇന്നലെ മുസ്ലിം ആധിപത്യ പ്രദേശത്ത് കൂടി നടന്ന ബൈക്ക് റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. കടകളും, വാഹനങ്ങളും കത്തിച്ചു. സംഭവത്തിന് പിന്നാലെ കരൗലിയില്‍ ഇന്റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട് 36 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും ക്രമസമാധാന ചുമതലയുള്ള എഡിജി ഹവ സിങ് ഗുമാരിയ പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുകൂടി റാലി കടന്നുപോയപ്പോള്‍ ചിലര്‍ ഇവര്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെ മറുവശത്ത് നിന്നും കല്ലേറ് ഉണ്ടായി. അക്രമം രൂക്ഷമാവുകയും കടകളും ബൈക്കുകളും കത്തിക്കുകയും ചെയ്തു. പരിക്കേറ്റ 35 പേരില്‍ ഒമ്പത് പേരെ കരൗലി ജില്ലാ ആശുപത്രിയിലും ഒരാളെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം ശനിയാഴ്ച രാത്രി തന്നെ വിട്ടയച്ചു.

അക്രമത്തിന് പിന്നാലെ ജനങ്ങളോട് ക്രമസമാധാനം പാലിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗെലോട്ട് ഡിജിപിക്ക് നിര്‍ദേശം നല്‍കി.

സ്ഥലത്ത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള 50 ഉദ്യോഗസ്ഥരടക്കം 600 പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.

അതേസമയം അക്രമത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണന നയമാണ് ഇതിന് കാരണം. ബൈക്ക് റാലിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണം ആയിരുന്നുവെന്നും പൂനിയ ആരോപിച്ചു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം