'എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ ശിക്ഷിക്കാൻ പോകുന്നു', പാർലമെന്റിൽ എംപിമാരോട് പ്രധാനമന്ത്രി

‘എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ ശിക്ഷിക്കാൻ പോകുന്നു’ പ്രധാനമന്ത്രി ഇന്നലെ പാർലമെന്റിൽ എംപിമാരോട് പറഞ്ഞ വാക്കുകളാണിത്. കാര്യം വളരെ ലളിതമാണ്. പാർലമെന്റിലെ എംപിമാരുടെ കാൻ്റീനിലാണ് സംഭവം. നിരന്തരം വാഗ്‌വാദങ്ങൾ നടത്തി പാർലമെന്റിൽ പരസ്പരം ഏറ്റുമുട്ടുന്ന ഭരണപക്ഷവും പ്രതിപക്ഷവും പ്രധാനമന്ത്രിയോടൊപ്പം ഒന്നിച്ചിരുന്ന് സൊറ പറഞ്ഞ് ഭക്ഷണം കഴിക്കുന്ന ഒരു വീഡിയോയാണ് വൈറൽ. ഉച്ചഭക്ഷണത്തിനായുള്ള പാർലമെന്റിലെ 45 മിനിറ്റ് ഇടവേളയിലാണ് ഈ കൗതുകകരമായ കൂടിക്കാഴ്ച നടന്നത്.

പാർലമെൻ്റ് കാൻ്റീനിൽ ഉച്ചഭക്ഷണത്തിന് തന്നോടൊപ്പം ചേരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരോട് ആവശ്യപ്പെടുകയായിരുന്നു. ‘എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ ശിക്ഷിക്കാൻ പോകുന്നു’ എന്ന് പറഞ്ഞാണ് എംപിമാരെ ഭക്ഷണത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചത്. ഇത് കേട്ട എംപിമാർ അമ്പരന്നു.

ഒരു മേശയ്ക്കു ചുറ്റും പ്രധാനമന്ത്രിക്കൊപ്പം ഇരുന്നായിരുന്നു പിന്നെ എംപിമാരുടെ ഉച്ചയൂണ്. കേരളത്തിൽ നിന്നുള്ള എൻകെ പ്രേമചന്ദ്രൻ എംപി, ടിഡിപിയിൽ നിന്ന് രാം മോഹൻ നായിഡു, ബിഎസ്പിയിൽ നിന്ന് റിതേഷ് പാണ്ഡെ, ബിജെപിയുടെ ലഡാക്ക് എംപി ജംയാങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ മുരുഗുൺ, ബിജെഡിയുടെ സസ്മിത് പത്ര, ബിജെപിയുടെ മഹാരാഷ്ട്ര എംപി ഹീന ഗാവിത് എന്നിവരാണ് പ്രധനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നത്. അരി, ദാൽ, കിച്ചടി, ലഡ്ഡൂ എന്നിവയായിരുന്നു പ്രധനമന്ത്രിയോടൊപ്പമുള്ള വെജിറ്റേറിയൻ ഉച്ചഭക്ഷണത്തിലെ വിഭവങ്ങൾ.

അപ്രതീക്ഷിതമായി പ്രധാനമന്ത്രിയോടൊപ്പം ചിലവഴിക്കാൻ കിട്ടിയ അവസരം എംപിമാർ പാഴാക്കിയുമില്ല. ചുരുങ്ങിയ സമയം കൊണ്ട് പ്രധാനമന്ത്രിയുടെ ജീവിതശൈലി, എങ്ങനെയാണ് ഇത്രയും നിറഞ്ഞ ഷെഡ്യൂൾ കൈകാര്യം ചെയ്യുന്നതെന്ന് അടക്കമുള്ള കാര്യങ്ങൾ അവർ ആരാഞ്ഞറിഞ്ഞു. പ്രധാനമന്ത്രിയാവട്ടെ, പാകിസ്ഥാനിലെ നവാസ് ഷെരീഫുമായുള്ള സന്ദർശനം, തന്റെ വിദേശ പര്യടനങ്ങൾ, 2018ൽ തറക്കല്ലിട്ട അബുദാബി ക്ഷേത്രത്തെക്കുറിച്ച്, വരാനിരിക്കുന്ന അബുദാബി യാത്രയെക്കുറിച്ചുമൊക്കെ എംപിമാരോട് വാചാലനായി.

‘എംപിമാരുടെ കാൻ്റീനിൽ ഉച്ചഭക്ഷണത്തിനായി എത്തിയപ്പോൾ പ്രധാനമന്ത്രിയുമായി തികച്ചും യാദൃശ്ചികവും സൗഹാർദ്ദപരവുമായ കൂടിക്കാഴ്ചയായിരുന്നു’, എംപിമാരിൽ ഒരാൾ പ്രതികരിച്ചു. എംപിമാർക്കൊപ്പം കാന്റീനിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാനും പ്രധാനമന്ത്രി മറന്നില്ല. ‘ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പാർട്ടികളിലെ പാർലമെൻ്ററി സഹപ്രവർത്തകർക്ക് ഒപ്പം വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചു, നന്ദി’ എന്നാണ് ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ