ബാബരി മസ്ജിദ്- രാമജന്മഭൂമി കേസ്; വിധി പറയാൻ ആശ്രയിച്ചത് ദൈവത്തിനെയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിൽ വിധി പറയുന്നതിന് ദൈവത്തെ ആശ്രയിച്ചതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അയോധ്യ കേസിലൊരു പരിഹാരം കാണിച്ചുതരണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടു. വിശ്വാസമുണ്ടെങ്കിൽ ദൈവം ഇപ്പോഴും വഴികാട്ടിയാകുമെന്നും ജൻമനാടായ പൂനെയിലെ കൻഹെർസറിൽ സംസാരിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

മൂന്ന് മാസം നീണ്ടുനിന്ന അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസിൽ വാദം നടന്നിരുന്ന സമയത്തെ കുറിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഓർമ്മിച്ചത്. “ചിലപ്പോഴയൊക്കെ പരിഹാരം കണ്ടെത്താനാകാത്ത കേസുകൾ ഞങ്ങൾക്ക് മുൻപിൽ എത്താറുണ്ട്. അയോധ്യ കേസ് അത്തരമൊരു കേസായിരുന്നു. മൂന്നുമാസക്കാലത്തോളം എന്റെ മുൻപിലുണ്ടായിരുന്ന കേസിൽ ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല, തുടർന്ന് ഞാൻ ദൈവത്തിന്റെ മുൻപിൽ ഇരുന്നു, പ്രാർഥിച്ചു അദ്ദേഹത്തോട് പരിഹാരം ചോദിച്ചു’- ചന്ദ്രചൂഡ് പറഞ്ഞു.

താൻ പതിവായി പ്രാർത്ഥിക്കാറുള്ള ഒരാളാണെന്ന് പറഞ്ഞുകൊണ്ട് , “എന്നെ വിശ്വസിക്കൂ, നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, ദൈവം എപ്പോഴും ഒരു വഴി കണ്ടെത്തും എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബാബരി മസ്ജിദ് പള്ളി നിന്നിരുന്ന സ്ഥലം, രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെട്ട് 1992 ഡിസംബർ ആറിന് ആണ് സംഘപരിവാർ തകർത്തത്. പള്ളിക്ക് പകരം അവിടെ രാമക്ഷേത്രം നിർമിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

ഒടുവിൽ, 2019 നവംബർ ഒൻപതിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്, ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം പണിയാൻ ഉത്തരവിടുകയായിരുന്നു. പകരമായി പള്ളിക്ക് അഞ്ചേക്കർ സ്ഥലം നൽകുകയും ചെയ്തു. അന്ന് ജസ്റ്റിസായിരുന്ന ഡിവൈ ചന്ദ്രചൂഡും ബെഞ്ചിൽ അംഗമായിരുന്നു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ഡിവൈ ചന്ദ്രചൂഡ് വിരമിക്കുകയാണ്. ജസ്റ്റിസ് സഞ്ജിവ് ഖന്നയാകും പകരക്കാരനാകുക.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി