ദുരൂഹത ഉന്നയിച്ച് പ്രതിപക്ഷ, എന്‍സിപി നേതാക്കള്‍, അജിത് പവാര്‍ കൊല്ലപ്പെട്ട ബാരാമതി വിമാന ദുരന്തത്തില്‍ അന്വേഷണവും മൊഴിയെടുപ്പുമായി സിഐഡി

ബാരാമതി വിമാനദുരന്തവുമായി ബന്ധപ്പെട്ട് അപകടമരണത്തിനു കേസെടുത്ത മഹാരാഷ്ട്ര പൊലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സിഐഡി) മൊഴിയെടുത്ത് തുടങ്ങി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന എന്‍സിപി അധ്യക്ഷന്‍ അജിത് പവാറിന്റെ മരണത്തെ തുടര്‍ന്ന് പ്രതിപക്ഷത്തേയും എന്‍സിപിയിലേയും ചില നേതാക്കള്‍ ദുരൂഹത ആരോപിച്ചതിന് പിന്നാലെയാണ് അപകടമരണത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് സിഐഡി കടന്നത്. അജിത് പവാറിന്റെ പേഴ്‌സനല്‍ സെക്രട്ടറി അവിനാഷ് സോള്‍വതിന്റെ മൊഴിയെടുത്തു. മൂടല്‍മഞ്ഞിനെത്തുടര്‍ന്നു ദൂരക്കാഴ്ച കുറഞ്ഞതാണു ദുരന്തത്തിനിടയാക്കിയതെന്നാണു വ്യോമയാന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

അജിത്തിന്റെ യാത്രകള്‍, അവസാന ദിവസത്തെ ഫോണ്‍ വിളികള്‍, യാത്ര ചെയ്ത വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടെന്നതു സംബന്ധിച്ച് പുറപ്പെടുന്നതിനു മുന്‍പ് സൂചിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. 15 വര്‍ഷത്തിലേറെയായി അജിത് പവാറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നയാളാണ് അവിനാഷ്. മറ്റു ജീവനക്കാരില്‍നിന്നും വരുംദിവസങ്ങളില്‍ മൊഴിയെടുക്കും. അജിത് പവാര്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ട ദിവസം താനും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കേണ്ടതായിരുന്നെന്നും മുംബൈയിലെത്താന്‍ വൈകിയതിനാലാണ് ആ യാത്ര മുടങ്ങിയതെന്നും മുന്‍ മന്ത്രി മഹാദേവ് ജാന്‍കര്‍ പറഞ്ഞു. അപകടത്തിന് ഏതാനും ദിവസം മുന്‍പ് അജിത് പവാറുമായി സംസാരിച്ചിരുന്നു. 28നു ബാരാമതിയിലേക്കു പോകുന്നുണ്ടെന്നും ഒപ്പം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ മുംബൈയിലെത്താന്‍ വൈകിയെന്നും അജിത്തിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും ജാന്‍കര്‍ പറഞ്ഞു.

എന്‍സിപി അധ്യക്ഷയായി അജിത് പവാറിന്റെ മരണശേഷം ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഭാര്യ സുനേത്ര പവാര്‍ തന്നെ വരണമെന്നാണ് എന്‍സിപി പ്രവര്‍ത്തകരും പവാര്‍ കുടുംബവും ആഗ്രഹിക്കുന്നതെന്നു രോഹിത് പവാര്‍ എംഎല്‍എ പറഞ്ഞു. ഇരു എന്‍സിപികളുടെയും ലയനം സംബന്ധിച്ച പ്രതികരണം ദുഃഖാചരണത്തിനു ശേഷം സുനേത്ര നടത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും എന്‍സിപി ശരദ് വിഭാഗം നേതാവായ രോഹിത് വ്യക്തമാക്കി. ‘ലയനവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ചു വളരെ ദുഃഖകരമായ സമയമാണിതെന്നാണ് രോഹിത് പറഞ്ഞത്.

അര്‍ഹരായ സ്ത്രീകള്‍ക്കു പ്രതിമാസം 1,500 രൂപ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ലാഡ്കി ബഹിന്‍ പദ്ധതിക്ക് അജിത് പവാറിന്റെ പേരു നല്‍കണമെന്ന എന്‍സിപി നേതാക്കളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് വി ഡി സതീശന്‍; 'സിപിഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ മതേതരവാദികളും വിട്ടുകഴിഞ്ഞാല്‍ ഉടന്‍ വര്‍ഗീയവാദികളും ആകും'

ഇൻഡിക്കേറ്റർ ഇട്ട് കാർ റോഡിലേക്ക്, വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു; അപകടദൃശ്യം പുറത്ത്; 'സിസിടിവി ഇല്ലായിരുന്നെങ്കിൽ ഞാൻ തെറ്റുകാരനായേനെ' എന്ന് മണിയൻപിള്ള രാജു

വിഎസിന്റെ പത്മവിഭൂഷണ്‍ സ്വീകരിക്കണോയെന്ന കാര്യം പാര്‍ട്ടിയ്ക്ക് വിടുന്നെന്ന് കുടുംബം; ജനഹൃദയങ്ങളിലാണ് വിഎസിന്റെ സ്ഥാനം, ഏതൊരു പുരസ്‌കാരത്തേക്കാളും അതാണ് വലുതെന്ന് വിഎ അരുണ്‍ കുമാര്‍

ആദായ നികുതി കേസ്: വിജയ്ക്ക് തിരിച്ചടി; ഒന്നരക്കോടി രൂപ പിഴ അടയ്ക്കണം

കേരളത്തിൽ വച്ചുള്ള ഷൂട്ടിനിടെ മദ്യപിച്ചെത്തിയ ആരാധകനെ തല്ലി; ആളെ കൂട്ടി വന്നപ്പോൾ പഠിച്ച ആയോധനകലകൾ പ്രയോഗിച്ചു : സായ് ധൻസിക

കാറിടിച്ച് നിർത്താതെ പോയ കേസ്; നടൻ മണിയൻ പിള്ള രാജു അറസ്റ്റിൽ

'സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റ്, കുട്ടികളെ അനാവശ്യമായി ആശങ്കയിലാക്കരുത്';എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിദ്യാഭ്യാസ വകുപ്പ്

'ഏകാധിപത്യം സഭയില്‍ അനുവദിക്കില്ല, പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല'; പ്രതിപക്ഷനേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല, ഇറങ്ങിപ്പോയി പ്രതിപക്ഷം; ലോക്‌സഭയില്‍ നടത്താനാവാത്ത നന്ദി പ്രമേയവുമായി നരേന്ദ്ര മോദി രാജ്യസഭയില്‍

'തെളിവായി ഒരു കീറ കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ല'; മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഒരു വാദവും നിലനില്‍ക്കില്ലെന്ന് കോടതി; റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ 'നിര്‍ത്തിപൊരിച്ച്' അപ്പീല്‍ തള്ളിയ വിധി

സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; 'രക്തസാക്ഷി ഫണ്ട് തട്ടിച്ച നേതാവിനെ തരംതാഴ്ത്തിയ സിപിഎം പിന്നീട് ട്രിപ്പിള്‍ പ്രൊമോഷന്‍ നല്‍കി'