ഫാത്തിമ ലത്തീഫിന്റെ മരണം: രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചു; ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു

ഫാത്തിമ ലത്തീഫിന്റെ മരണത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികള്‍  നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഫാത്തിമയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കാമെന്ന ഐ.ഐ.ടി ഡീന്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

ഐ.ഐ.ടിയുടെ ഡയറക്ടര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍തന്നെ  ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കുമെന്നും ഡീന്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാമെന്ന ഉറപ്പും ഡീന്‍ നല്‍കിയതോടെയാണ് സമരം പൂര്‍ണമായി പിന്‍വലിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്.

വിദ്യാര്‍ത്ഥികളുടെ മറ്റ് ആവശ്യങ്ങളും ഐ.ഐ.ടി അധികൃതര്‍ പൂര്‍ണമായി അംഗീകരിച്ചുണ്ട്. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപവത്കരിക്കണമെന്നും മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യവും അധികൃതര്‍ അംഗീകരിച്ചു.

തിങ്കളാഴ്ച മുതലാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. മലയാളികളായ അവസാനവര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി അസര്‍ മൊയ്തീന്‍, ഗവേഷണ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ തോമസ് എന്നിവരാണ് സമരം തുടങ്ങിയത്. വിദ്യാര്‍ത്ഥികളുടെ സാംസ്‌ക്ാരിക കൂട്ടായ്മ ചിന്താബാറിന്റെ ആഭീമുഖ്യത്തിലാണ് സമരം ആരംഭിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക