'ചണ്ഡിഗഡിനെ ഉടന്‍ പഞ്ചാബിനോട് ചേര്‍ക്കണം', നിയമസഭയില്‍ പ്രമേയവുമായി മുഖ്യമന്ത്രി ഭഗവന്ത് മന്‍

ചണ്ഡിഗഡിനെ ഉടന്‍ പഞ്ചാബിനോടൊപ്പം ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍. പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രഭരണ പ്രദേശം നിയന്ത്രിക്കാന്‍ കേന്ദ്രവും പഞ്ചാബും തമ്മിലുള്ള പോരാട്ടം കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ടാഴ്ചയ്ക്ക് ശേഷം മന്‍ വലിയ നീക്കം നടത്തിയിരിക്കുന്നത്.

ഇതിനോടകം നിരവധി തവണ പഞ്ചാബ് ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സമീപകാല പ്രവര്‍ത്തനങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചണ്ഡിഗഡിലെ ഭരണത്തിലെ സന്തുലിതാവസ്ഥ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മന്‍ പറഞ്ഞു.

ചണ്ഡിഗഡ് അഡ്മിനിസ്ട്രേഷനിലെ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍വീസ് നിയമങ്ങളും ആനുകൂല്യങ്ങളും ബാധകമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്.

‘ചണ്ഡിഗഡ് ഭരണം എല്ലായ്‌പ്പോഴും 60:40 എന്ന അനുപാതത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്യുന്നത്. എന്നിരുന്നാലും, അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചണ്ഡിഗഡിലേക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാര്‍ക്കായി കേന്ദ്ര സിവില്‍ സര്‍വീസ് നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇത് മുന്‍കാല ധാരണകള്‍ക്ക് വിരുദ്ധമാണ്,’ മന്‍ പറഞ്ഞു.

ഇത് ചണ്ഡിഗഡിലെ പഞ്ചാബിന്റെ അവകാശവാദത്തെ ഇല്ലാതാക്കുമെന്നും, ഫെഡറലിസത്തിന്റെ ആത്മാവിന് എതിരാണെന്നും ആരോപണം ഉയര്‍ന്നു. ചണ്ഡീഗഡിന് വേണ്ടി പഞ്ചാബ് സര്‍ക്കാര്‍ ശക്തമായി പോരാടുമെന്ന് മുഖ്യമന്ത്രി മാന്‍ നേരത്തെ പറഞ്ഞിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ