"പൗരത്വത്തിനുള്ള കട്ട് ഓഫ് 1987 ജൂലൈ"; പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം ശക്തി പ്രാപിക്കെ കേന്ദ്ര സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ദിനംപ്രതി ശക്തിപ്പെടുകയാണ്, വിവാദ നിയമവും നിർദ്ദിഷ്ട രാജ്യവ്യാപക ദേശീയ പൗരന്മാരുടെ രജിസ്റ്ററും (എൻ‌ആർ‌സി) ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളെ അഭയാർത്ഥികളാക്കുമെന്ന ആശങ്ക ഇല്ലാതാക്കുന്നതിനുള്ള പ്രസ്താവനകൾ ഇറക്കുന്ന തിരക്കിലാണ് നിലവിൽ കേന്ദ്ര സർക്കാർ. 1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരാണെന്ന് മാതാപിതാക്കൾക്ക് തെളിയിക്കാൻ കഴിയുന്നിടത്തോളം ഒരു വ്യക്തിയെയും നിയമവിരുദ്ധ കുടിയേറ്റക്കാരനായി പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

“1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരോ അല്ലെങ്കിൽ ആ വർഷത്തിന് മുമ്പ് മാതാപിതാക്കൾ രാജ്യത്ത് ജനിച്ചവരോ നിയമപ്രകാരം ഇന്ത്യക്കാരായി കണക്കാക്കപ്പെടും,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

ഈ വർഷം ആദ്യം അസമിൽ നടത്തിയ ദേശീയ പൗരത്വ പട്ടികയുടെ കട്ട് ഓഫ് വർഷം 1971 ആയിരുന്നു.

അതേസമയം രാജ്യവ്യാപകമായി എൻ‌ആർ‌സി പുറത്തിറക്കാനുള്ള സാദ്ധ്യതയെ കുറിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു, ഈ വിഷയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല എന്ന് അവർ പറഞ്ഞു. “എന്നിരുന്നാലും, പൗരത്വ ഭേദഗതി നിയമത്തെ അസമിലെ എൻ‌ആർ‌സിയുമായി താരതമ്യപ്പെടുത്തരുതെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു, കാരണം അസമിലേക്കുള്ള കട്ട് ഓഫ് തിയതി വ്യത്യസ്തമാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ