"പൗരത്വത്തിനുള്ള കട്ട് ഓഫ് 1987 ജൂലൈ"; പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം ശക്തി പ്രാപിക്കെ കേന്ദ്ര സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ദിനംപ്രതി ശക്തിപ്പെടുകയാണ്, വിവാദ നിയമവും നിർദ്ദിഷ്ട രാജ്യവ്യാപക ദേശീയ പൗരന്മാരുടെ രജിസ്റ്ററും (എൻ‌ആർ‌സി) ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളെ അഭയാർത്ഥികളാക്കുമെന്ന ആശങ്ക ഇല്ലാതാക്കുന്നതിനുള്ള പ്രസ്താവനകൾ ഇറക്കുന്ന തിരക്കിലാണ് നിലവിൽ കേന്ദ്ര സർക്കാർ. 1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരാണെന്ന് മാതാപിതാക്കൾക്ക് തെളിയിക്കാൻ കഴിയുന്നിടത്തോളം ഒരു വ്യക്തിയെയും നിയമവിരുദ്ധ കുടിയേറ്റക്കാരനായി പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

“1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരോ അല്ലെങ്കിൽ ആ വർഷത്തിന് മുമ്പ് മാതാപിതാക്കൾ രാജ്യത്ത് ജനിച്ചവരോ നിയമപ്രകാരം ഇന്ത്യക്കാരായി കണക്കാക്കപ്പെടും,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

ഈ വർഷം ആദ്യം അസമിൽ നടത്തിയ ദേശീയ പൗരത്വ പട്ടികയുടെ കട്ട് ഓഫ് വർഷം 1971 ആയിരുന്നു.

അതേസമയം രാജ്യവ്യാപകമായി എൻ‌ആർ‌സി പുറത്തിറക്കാനുള്ള സാദ്ധ്യതയെ കുറിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു, ഈ വിഷയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല എന്ന് അവർ പറഞ്ഞു. “എന്നിരുന്നാലും, പൗരത്വ ഭേദഗതി നിയമത്തെ അസമിലെ എൻ‌ആർ‌സിയുമായി താരതമ്യപ്പെടുത്തരുതെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു, കാരണം അസമിലേക്കുള്ള കട്ട് ഓഫ് തിയതി വ്യത്യസ്തമാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു