"പൗരത്വത്തിനുള്ള കട്ട് ഓഫ് 1987 ജൂലൈ"; പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം ശക്തി പ്രാപിക്കെ കേന്ദ്ര സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ദിനംപ്രതി ശക്തിപ്പെടുകയാണ്, വിവാദ നിയമവും നിർദ്ദിഷ്ട രാജ്യവ്യാപക ദേശീയ പൗരന്മാരുടെ രജിസ്റ്ററും (എൻ‌ആർ‌സി) ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളെ അഭയാർത്ഥികളാക്കുമെന്ന ആശങ്ക ഇല്ലാതാക്കുന്നതിനുള്ള പ്രസ്താവനകൾ ഇറക്കുന്ന തിരക്കിലാണ് നിലവിൽ കേന്ദ്ര സർക്കാർ. 1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരാണെന്ന് മാതാപിതാക്കൾക്ക് തെളിയിക്കാൻ കഴിയുന്നിടത്തോളം ഒരു വ്യക്തിയെയും നിയമവിരുദ്ധ കുടിയേറ്റക്കാരനായി പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

“1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരോ അല്ലെങ്കിൽ ആ വർഷത്തിന് മുമ്പ് മാതാപിതാക്കൾ രാജ്യത്ത് ജനിച്ചവരോ നിയമപ്രകാരം ഇന്ത്യക്കാരായി കണക്കാക്കപ്പെടും,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

ഈ വർഷം ആദ്യം അസമിൽ നടത്തിയ ദേശീയ പൗരത്വ പട്ടികയുടെ കട്ട് ഓഫ് വർഷം 1971 ആയിരുന്നു.

അതേസമയം രാജ്യവ്യാപകമായി എൻ‌ആർ‌സി പുറത്തിറക്കാനുള്ള സാദ്ധ്യതയെ കുറിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു, ഈ വിഷയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല എന്ന് അവർ പറഞ്ഞു. “എന്നിരുന്നാലും, പൗരത്വ ഭേദഗതി നിയമത്തെ അസമിലെ എൻ‌ആർ‌സിയുമായി താരതമ്യപ്പെടുത്തരുതെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു, കാരണം അസമിലേക്കുള്ള കട്ട് ഓഫ് തിയതി വ്യത്യസ്തമാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ