"പൗരത്വത്തിനുള്ള കട്ട് ഓഫ് 1987 ജൂലൈ"; പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ പ്രക്ഷോഭം ശക്തി പ്രാപിക്കെ കേന്ദ്ര സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ദിനംപ്രതി ശക്തിപ്പെടുകയാണ്, വിവാദ നിയമവും നിർദ്ദിഷ്ട രാജ്യവ്യാപക ദേശീയ പൗരന്മാരുടെ രജിസ്റ്ററും (എൻ‌ആർ‌സി) ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളെ അഭയാർത്ഥികളാക്കുമെന്ന ആശങ്ക ഇല്ലാതാക്കുന്നതിനുള്ള പ്രസ്താവനകൾ ഇറക്കുന്ന തിരക്കിലാണ് നിലവിൽ കേന്ദ്ര സർക്കാർ. 1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരാണെന്ന് മാതാപിതാക്കൾക്ക് തെളിയിക്കാൻ കഴിയുന്നിടത്തോളം ഒരു വ്യക്തിയെയും നിയമവിരുദ്ധ കുടിയേറ്റക്കാരനായി പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

“1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരോ അല്ലെങ്കിൽ ആ വർഷത്തിന് മുമ്പ് മാതാപിതാക്കൾ രാജ്യത്ത് ജനിച്ചവരോ നിയമപ്രകാരം ഇന്ത്യക്കാരായി കണക്കാക്കപ്പെടും,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

ഈ വർഷം ആദ്യം അസമിൽ നടത്തിയ ദേശീയ പൗരത്വ പട്ടികയുടെ കട്ട് ഓഫ് വർഷം 1971 ആയിരുന്നു.

അതേസമയം രാജ്യവ്യാപകമായി എൻ‌ആർ‌സി പുറത്തിറക്കാനുള്ള സാദ്ധ്യതയെ കുറിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു, ഈ വിഷയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല എന്ന് അവർ പറഞ്ഞു. “എന്നിരുന്നാലും, പൗരത്വ ഭേദഗതി നിയമത്തെ അസമിലെ എൻ‌ആർ‌സിയുമായി താരതമ്യപ്പെടുത്തരുതെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു, കാരണം അസമിലേക്കുള്ള കട്ട് ഓഫ് തിയതി വ്യത്യസ്തമാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി