കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച പരാജയം; അടുത്ത യോഗം ശനിയാഴ്ച

കൃഷിക്കാരും കേന്ദ്രവും തമ്മിലുള്ള ഏഴ് മണിക്കൂർ കൂടിക്കാഴ്ച കാർഷിക നിയമങ്ങളുടെ പ്രതിബന്ധം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. തർക്കവിഷയമായ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്ന് കർഷകരുടെ പ്രതിനിധികൾ പറഞ്ഞു.

സർക്കാരിന് യാതൊരു കടുംപിടുത്തവും ഇല്ലെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയ കേന്ദ്രമന്ത്രി നരേന്ദ്ര തോമർ പറഞ്ഞു. അടുത്ത യോഗം ശനിയാഴ്ച നടക്കും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് വിവാദപരമായ മൂന്ന് നിയമങ്ങൾ റദ്ദാക്കാനുള്ള സർക്കാരിന്റെ അവസാന അവസരമാണ് ഇന്നത്തെ യോഗമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

കർഷകർക്ക് കൂടുതൽ നിയമപരമായ അവകാശങ്ങൾ നൽകുന്നത് സർക്കാർ പരിഗണിക്കുമെന്നും എംഎസ്പി തുടരുമെന്നും എംഎസ്പി കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നരേന്ദ്ര തോമർ യോഗത്തിന് ശേഷം പറഞ്ഞു. കർഷകർക്ക് പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ എട്ട് ദിവസമായി ഡൽഹിയുടെ അതിർത്തിയിൽ കർഷകർ പ്രക്ഷോഭത്തിലാണ്. സർക്കാരുമായി ഇന്ന് നടക്കുന്ന രണ്ടാം ഘട്ട യോഗത്തിന്റെ ആദ്യ പകുതിയിൽ നിയമത്തിന്റെ അപര്യാപ്തതകളെക്കുറിച്ചും നിയമങ്ങളിൽ എതിർക്കുന്നവ എന്തെല്ലാമാണെന്നും കർഷക പ്രതിനിധികൾ സർക്കാരിന് മുമ്പിൽ അവതരിപ്പിക്കുകയും സർക്കാർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക