കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച പരാജയം; അടുത്ത യോഗം ശനിയാഴ്ച

കൃഷിക്കാരും കേന്ദ്രവും തമ്മിലുള്ള ഏഴ് മണിക്കൂർ കൂടിക്കാഴ്ച കാർഷിക നിയമങ്ങളുടെ പ്രതിബന്ധം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. തർക്കവിഷയമായ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്ന് കർഷകരുടെ പ്രതിനിധികൾ പറഞ്ഞു.

സർക്കാരിന് യാതൊരു കടുംപിടുത്തവും ഇല്ലെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയ കേന്ദ്രമന്ത്രി നരേന്ദ്ര തോമർ പറഞ്ഞു. അടുത്ത യോഗം ശനിയാഴ്ച നടക്കും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് വിവാദപരമായ മൂന്ന് നിയമങ്ങൾ റദ്ദാക്കാനുള്ള സർക്കാരിന്റെ അവസാന അവസരമാണ് ഇന്നത്തെ യോഗമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

കർഷകർക്ക് കൂടുതൽ നിയമപരമായ അവകാശങ്ങൾ നൽകുന്നത് സർക്കാർ പരിഗണിക്കുമെന്നും എംഎസ്പി തുടരുമെന്നും എംഎസ്പി കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നരേന്ദ്ര തോമർ യോഗത്തിന് ശേഷം പറഞ്ഞു. കർഷകർക്ക് പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ എട്ട് ദിവസമായി ഡൽഹിയുടെ അതിർത്തിയിൽ കർഷകർ പ്രക്ഷോഭത്തിലാണ്. സർക്കാരുമായി ഇന്ന് നടക്കുന്ന രണ്ടാം ഘട്ട യോഗത്തിന്റെ ആദ്യ പകുതിയിൽ നിയമത്തിന്റെ അപര്യാപ്തതകളെക്കുറിച്ചും നിയമങ്ങളിൽ എതിർക്കുന്നവ എന്തെല്ലാമാണെന്നും കർഷക പ്രതിനിധികൾ സർക്കാരിന് മുമ്പിൽ അവതരിപ്പിക്കുകയും സർക്കാർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ