സി.ബി.എസ്.ഇ ഫീസ് വര്‍ദ്ധന; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് രംഗത്ത് വന്നത്. ദളിത് വിദ്യാര്‍ത്ഥികളുടെ ഫീസ് 350-ല്‍ നിന്ന് 1200 ആയും ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയായുമാണ് വര്‍ദ്ധിപ്പിച്ചത്. തീരുമാനം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രതികരിച്ചു.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫീസ് വര്‍ദ്ധിപ്പിക്കുന്നത്. എസ്.ഇ.എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വിഷയങ്ങള്‍ക്കുള്ള പരീക്ഷാഫീസ് മുമ്പ് 350 ആയിരുന്നു അടക്കേണ്ടിയിരുന്നതെങ്കില്‍ ഇപ്പോഴത് 1200 ആയി കുത്തനെ കൂട്ടി. ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഫീസ് 750-ല്‍ നിന്ന് 1500 ആയും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് വര്‍ദ്ധിപ്പിച്ചു. 2019-20 അധ്യയന വര്‍ഷം മുതലാണ് ഫീസ് വര്‍ദ്ധന നിലവില്‍ വരുക.

ഫീസ് വര്‍ദ്ധനക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ദളിത് വിഭാഗക്കാരുടെ അവകാശങ്ങള്‍ക്ക് എതിരെയുള്ള ബി.ജെ.പിയുടെ മറ്റൊരു കടന്നുകയറ്റമാണിതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എം.പി കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.

നേരത്തെ എകസ്ട്രാ ഫീസായി ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നല്‍കേണ്ടിയിരുന്നില്ല എങ്കില്‍ ഇപ്പോഴത് 300 രൂപയാക്കി. ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് 150- ല്‍ നിന്ന് 300 ആയും ഉയര്‍ത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ചേര്‍ന്ന പത്ത് പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 5000-ത്തില്‍ നിന്ന് 10000-മായും കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. നിര്‍ദേശിച്ചിരിക്കുന്ന അവസാന ദിവസവും പരീക്ഷാഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!