ദുരാചാരത്തില്‍ കൂട്ടിക്കെട്ടിയ ജാതിവെറി; ബലി നല്‍കിയ മൃഗങ്ങളുടെ ഇറച്ചി ദളിതര്‍ ഭക്ഷിക്കണം; വിസമ്മതിച്ചാല്‍ ഗ്രാമത്തില്‍ നിന്ന് പുറത്താക്കും

കര്‍ണാടകയില്‍ ബലി നല്‍കിയ മൃഗങ്ങളുടെ ഇറച്ചി ഭക്ഷിക്കാന്‍ ദളിതരെ നിര്‍ബന്ധിക്കുന്നതായി പരാതി. ബലി നല്‍കിയ എരുമയുടേത് ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ഇറച്ചി കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായാണ് പരാതി. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ദുരാചാരം അവസാനിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കര്‍ണാടകയിലെ ദേവികര ഗ്രാമത്തിലെ മതാഘോഷങ്ങളുടെ ഭാഗമായാണ് ഗ്രാമത്തില്‍ കന്നുകാലികളെ ബലി നല്‍കുന്നത്. മല്ലികാര്‍ജുന്‍ ക്രാന്ത്രി സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ് ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ബലി നല്‍കിയ മൃഗങ്ങളുടെ ഇറച്ചി ഭക്ഷിച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നതായും പരാതിയില്‍ പറയുന്നു.

ഡിസംബര്‍ 18ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ രണ്ട് ദിവസം നീളും. അവസാന ദിനമാണ് ബലി നല്‍കിയ പത്തോളം മൃഗങ്ങളുടെ ഇറച്ചി ദളിതര്‍ ഭക്ഷിക്കേണ്ടത്. ഇതിന് വിസമ്മതിക്കുന്നവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കും. സമീപ ഗ്രാമങ്ങളിലും ഇത്തരം ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. കന്നുകാലികളെ ബലി നല്‍കുന്ന ആഘോഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും പരാതിയില്‍ പറയുന്നു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ