കേന്ദ്ര സര്‍ക്കാരിലെ ഉന്നത പദവി വാഗ്ദാനം ചെയ്ത് 2.17 കോടി തട്ടിയതിന് മുരളീധര റാവുവിനെതിരെ കേസ്, നിര്‍മ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട രേഖ നല്‍കി, ഞെട്ടിത്തരിച്ച് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം

കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ ജനറല്‍ സെക്രട്ടറിയും ആര്‍ എസ് എസിന്റെ മുഖ്യ നേതാവുമായ പി മുരളീധരറാവുവിനും എട്ട് കൂട്ടാളികള്‍ക്കുമെതിരെ വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനും കേസ്. ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിര്‍ണായക സാനിധ്യമുള്ള മുരളിധര റാവു പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് 2.17 കോടി രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഹൈദരാബാദ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്ത് 2.17 കോടി തട്ടിയെന്നതാണ് ആരോപണം.ഹൈദരാബാദ് സ്വദേശികളായ ടി പ്രവര്‍ണ റെഡ്ഡി ഭാര്യ മഹിപാര്‍ റെഡ്ഡി എന്നിവരുടെ പരാതിയിലാണ് കേസ്. നിര്‍മമല സീതാരാമന്‍ വാണിജ്യ വ്യവസാസ മന്ത്രിയായിരിക്കുമ്പോഴാണ് പണം കൈപ്പറ്റിയത്. പണം വാങ്ങിയിട്ടും നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് തിരികെ ആവശ്യപ്പെട്ടെങ്കിലും റാവു ഭീഷണപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

നിര്‍മ്മല സീതാരാമന്റെ അറിവോടെയാണോ ഇടപാട് എന്ന് വ്യക്തമല്ല. ഒടുവില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി കേന്ദ്രനേതാക്കള്‍ക്കും ആര്‍ എസ് എസി നേതൃത്വത്തിനുമെതിരെ ഉയര്‍ന്ന കൈക്കൂലി കേസ് വലിയ രാഷ്ട്രീയ വിവാദത്തിന് ഇട നല്‍കും. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക