കോവിഡ് മരണങ്ങൾക്ക് ₹ 4 ലക്ഷം നഷ്ടപരിഹാരം നൽകാൻ കഴിയില്ല: സുപ്രീം കോടതിയോട് കേന്ദ്രം

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നവയ്ക്ക് മാത്രമാണ് ഈ നഷ്ടപരിഹാരം നൽകാൻ സാധിക്കൂ എന്നും കേന്ദ്രം പറഞ്ഞു.

3.85 ലക്ഷത്തിലധികം മരണങ്ങൾക്ക് കോവിഡ് കാരണമായിട്ടുണ്ട് – ഇത് വർദ്ധിക്കാൻ സാധ്യതയുണ്ട് – കോവിഡ് ബാധിച്ച് മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കഴിയില്ല. കോവിഡ് ഒഴികെയുള്ള രോഗങ്ങൾക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

ഭൂകമ്പം അല്ലെങ്കിൽ വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരം ബാധകമാകൂ എന്ന് ദുരന്തനിവാരണ നിയമത്തിൽ പറയുന്നു, പകർച്ചവ്യാധിയെ തുടർന്നുള്ള മരണം വൻ തോതിലായതിനാൽ കോവിഡ് മരണത്തിന് ഇത് ബാധകമല്ലെന്ന് സർക്കാർ പറഞ്ഞു.

ആരോഗ്യച്ചെലവിലെ വർധനയും കുറഞ്ഞ നികുതി വരുമാനവും മൂലം സംസ്ഥാനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആയിരക്കണക്കിന് കോവിഡ് ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നത് ബജറ്റിനപ്പുറത്താണെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വിശദീകരിച്ചു.

കോവിഡ് വന്ന് മരിച്ച ആളുടെ മരണ സർട്ടിഫിക്കറ്റിൽ “കോവിഡ് മരണം” എന്ന് പരാമർശിക്കുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്