'ഭാര്യയെ ഉപേക്ഷിച്ച നരേന്ദ്ര മോദിക്ക് പൂജ ചെയ്യാനാകുമോ, ശ്രീരാമഭക്തന്മാര്‍ അനുവദിക്കുമോ?'; ചോദ്യങ്ങളുമായി ബിജെപി നേതാവ് ഡോ. സുബ്രമണ്യന്‍ സ്വാമി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണ്‍ പ്രതിഷ്ഠാ പൂജ നടത്തുന്നതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് ഡോ. സുബ്രമണ്യന്‍ സ്വാമി. ഭാര്യയെ ഉപേക്ഷിച്ച നരേന്ദ്ര മോദി എങ്ങനെ ഭാര്യ സീതയെ സംരക്ഷിക്കാന്‍ ഒന്നര പതിറ്റാണ്ട് യുദ്ധം ചെയ്ത ശ്രീരാമന്റെ ക്ഷേത്രത്തിൽ പൂജ ചെയ്യുമെന്ന് സുബ്രമണ്യന്‍ സ്വാമി സമൂഹ മാധ്യമായ എക്‌സിലെഴുതിയ കുറിപ്പില്‍ ചോദിക്കുന്നു.

തന്റെ ഭാര്യ സീതയെ സംരക്ഷിക്കാന്‍ ഒന്നര പതിറ്റാണ്ട് യുദ്ധം ചെയ്ത ആളാണ് ശ്രീരാമന്‍. എന്നാല്‍ ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദി. ഇങ്ങനെയുള്ള ഒരാള്‍ പൂജ ചെയ്യുന്നത് ശ്രീരാമഭക്തന്മാര്‍ എങ്ങനെ അനുവദിക്കുമെന്ന് സ്വാമി ചോദിക്കുന്നു. ‘അയോധ്യയിലെ രാംലല്ല മൂര്‍ത്തിയുടെ പ്രാണ്‍ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് രാമ ഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും’. സ്വാമിയുടെ ഈ ചോദ്യം സംഘ പരിവാര്‍ വൃത്തങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. 2024 ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം.

2014ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴാണ് മോദി തന്റെ വിവാഹത്തെക്കുറിച്ച് നാമനിര്‍ദേശ പത്രികയില്‍ ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയത്. അതിനു മുൻപ് ഗുജറാത്തില്‍ നിയമസഭയിലേക്ക് മത്സരിച്ച ഒരു ഘട്ടത്തിലും മോദി വിവാഹതിനാണെന്ന കാര്യം നാമനിര്‍ദ്ദേശ പട്ടികയില്‍ വെളിപ്പെടുത്തിയിരുന്നില്ല. കൗമാരക്കാരനായ മോദിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചതെന്നും പ്രധാനമന്ത്രി മോദിയുടെ സഹോദരന്‍ സോം ഭായി 2014ല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

1968 ൽ ആണ് നരേന്ദ്ര മോദിയുടെ വിവാഹം നടന്നത്. പിന്നീട് ഭാര്യയെ പിരിഞ്ഞ് വീടുവിട്ടിറങ്ങി. കുറച്ചുനാള്‍ മോദിയുടെ വീട്ടില്‍ തങ്ങിയ യശോധ ബെന്‍, പഠനം തുടരുന്നതിന് തീരുമാനിച്ചു. 1972 ല്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസായതിനെ തുടര്‍ന്ന് അധ്യാപികയായി ജോലിക്ക് ചേര്‍ന്നു. 2007 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്താണ് യശോധ ബെന്നുമായുള്ള നരേന്ദ്ര മോദിയുടെ വിവാഹത്തെക്കുറിച്ച് ആദ്യമായി ചര്‍ച്ച തുടങ്ങിയത്.

സ്വാമി അവധൂത് രാമായണി എന്ന വ്യക്തിയാണ് മോദിയുടെ വിവാഹത്തിന്റെ കഥ ആദ്യമായി ലോകത്തോട് വിളിച്ചു പറയുന്നത്. എന്നാൽ സ്വാമി രാമായണിക്ക് വിവാഹം സംബന്ധിച്ച തെളിവുകളൊന്നും ഹാജരാക്കാനും കഴിഞ്ഞില്ല. അതിനാൽ ആരും ആ കഥകൾ വിശ്വസിച്ചില്ല. സംഘ പരിവാര്‍ സംഘടനകളും നേതാക്കളും രാമായണിക്കെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തു. 2007 ഡിസംബര്‍ ഏഴിന് അവധൂത് രാമായണി യശോധ ബെന്നിന്റെ വീട്, ജോലി ചെയ്യുന്ന സ്‌ക്കൂള്‍ എന്നിവയുടെ വിശദ വിവരങ്ങളും വീഡിയോയും പുറത്തുവിട്ടിരുന്നു.

Latest Stories

'അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാം'; കെ കെ ശൈലജ

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പതിനഞ്ചാം ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തി, കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

'രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം'; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

'ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവ്'; വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍; 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഉപയോഗിക്കാം

'മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ 'അമ്മ' നേതൃത്വം ബാധ്യസ്ഥർ'; ബാബുരാജ്

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം