രാജ്യ വിരുദ്ധ മുദ്രാവാക്യം വിളി; ശ്രീനഗറില്‍ 13 പേരെ അറസ്റ്റ് ചെയ്തു

ശ്രീനഗറിലെ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ 13 പേരെ അറസ്റ്റ് ചെയ്തു.രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

പ്രാര്‍ത്ഥനയ്ക്കായി 24,000 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രാര്‍ത്ഥന അവസാനിച്ചതോടെ ഒരു കൂട്ടം ആളുകള്‍ ദേശവിരുദ്ധവും പ്രകോപനപരവുമായ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. മുദ്രാവാക്യം വിളിയും ഗുണ്ടാവിളയാട്ടവും തടയാന്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി ശ്രമിച്ചെന്നും ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായന്നെും ശ്രീനഗര്‍ എസ്എസ്പി രാകേഷ് ബല്‍വാള്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ പാക് തീവ്രവാദ ബന്ധവും പൊലീസ് സംശയിക്കുന്നുണ്ട്. പിടിയിലായവരില്‍ ചിലര്‍ക്ക് ക്രമിനല്‍ പശ്ചാത്തലം ഉണ്ട്. പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ നിര്‍ദ്ദേശപ്രകാരമാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായവരില്‍ ബഷ്‌റത്ത് നബി ബട്ട്, ഉമര്‍ മന്‍സൂര്‍ ഷെയ്ക്ക് എന്നിവര്‍ സമാനമായ കേസുകളില്‍ മുമ്പും പിടിയിലായവരാണ്.

2019 ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വലിയ സാംസ്‌കാരിക-മത കേന്ദ്രമായ മസ്ജിദ് അടച്ചിട്ടിരുന്നു. പിന്നീട് സുരക്ഷാ കാരണങ്ങളും കോവിഡ് നിയന്ത്രണങ്ങളും കാരണം പള്ളി മിക്കവാറും അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളം അടച്ചിട്ട ശേഷം കഴിഞ്ഞ മാസമാണ് പ്രാര്‍ത്ഥനയ്ക്കായി തുറന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി