രാജ്യ വിരുദ്ധ മുദ്രാവാക്യം വിളി; ശ്രീനഗറില്‍ 13 പേരെ അറസ്റ്റ് ചെയ്തു

ശ്രീനഗറിലെ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ 13 പേരെ അറസ്റ്റ് ചെയ്തു.രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

പ്രാര്‍ത്ഥനയ്ക്കായി 24,000 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രാര്‍ത്ഥന അവസാനിച്ചതോടെ ഒരു കൂട്ടം ആളുകള്‍ ദേശവിരുദ്ധവും പ്രകോപനപരവുമായ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. മുദ്രാവാക്യം വിളിയും ഗുണ്ടാവിളയാട്ടവും തടയാന്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി ശ്രമിച്ചെന്നും ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായന്നെും ശ്രീനഗര്‍ എസ്എസ്പി രാകേഷ് ബല്‍വാള്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ പാക് തീവ്രവാദ ബന്ധവും പൊലീസ് സംശയിക്കുന്നുണ്ട്. പിടിയിലായവരില്‍ ചിലര്‍ക്ക് ക്രമിനല്‍ പശ്ചാത്തലം ഉണ്ട്. പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ നിര്‍ദ്ദേശപ്രകാരമാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായവരില്‍ ബഷ്‌റത്ത് നബി ബട്ട്, ഉമര്‍ മന്‍സൂര്‍ ഷെയ്ക്ക് എന്നിവര്‍ സമാനമായ കേസുകളില്‍ മുമ്പും പിടിയിലായവരാണ്.

2019 ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വലിയ സാംസ്‌കാരിക-മത കേന്ദ്രമായ മസ്ജിദ് അടച്ചിട്ടിരുന്നു. പിന്നീട് സുരക്ഷാ കാരണങ്ങളും കോവിഡ് നിയന്ത്രണങ്ങളും കാരണം പള്ളി മിക്കവാറും അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളം അടച്ചിട്ട ശേഷം കഴിഞ്ഞ മാസമാണ് പ്രാര്‍ത്ഥനയ്ക്കായി തുറന്നത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”