28,000 കോടി വിദേശനിക്ഷേപമായെത്തി; അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തില്ല; ഫെമ നിയമങ്ങള്‍ ലംഘിച്ചു; ബൈജൂസ് ഓഫീസുകളിലും സി.ഇ.ഒയുടെ വീട്ടിലും ഇ.ഡി റെയ്ഡ്

എഡ്യൂടെക്ക് ഭീമനായ ബൈജൂസ് ആപ്പിന്റെ ഓഫീസുകളില്‍ റെയിഡ് നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും ഓഫീസിലുമാണ് ഇഡി റെയിഡ് നടത്തുന്നത്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് അന്വേഷണ ഏജന്‍സി തിരച്ചില്‍ നടത്തുന്നത്. ഇവിടെ നിന്ന് നിരവധി രേഖകളും ഡിജിറ്റല്‍ ഡാറ്റയും പിടിച്ചെടുത്തതായാണ് വിവരം.

ഇഡിയുടെ കണക്ക് അനുസരിച്ച് 2011-നും 2023-നും ഇടയില്‍ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ തന്നെ 9,754 കോടി രൂപ വിദേശത്തേക്ക് അയച്ചതായും കണ്ടെത്തിയിരുന്നു.

പരസ്യം, മാര്‍ക്കറ്റിംഗ് എന്നിവയുടെ പേരില്‍ 944 കോടിയാണ് കൈമാറിയിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക രേഖകള്‍ തയ്യാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ഇഡി നടത്തും.

സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നും നിരവധി സമന്‍സുകള്‍ അയച്ചെങ്കിലും ബൈജു രവീന്ദ്രന്‍ ഇഡിക്ക് മുമ്പാകെ ഹാജരായിരുന്നില്ലെന്നും പറയുന്നു. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക സ്ഥിതിവിവര കണക്ക് തയ്യാറാക്കുകയോ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇ.ഡി പറഞ്ഞു. വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബൈജൂസ് കടന്നുപോകുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ആയിരത്തിലധികം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇതിനിടെയാണ് ഇഡിയുടെ റെയിഡ് നടക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക