മദ്രാസ് ഐ.ഐ.ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; മലയാളിയുടേതെന്ന് സംശയം

മദ്രാസ് ഐഐടിയിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇലക്ട്രിക്കൽ വകുപ്പിലെ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ആയ മലയാളി ഉണ്ണികൃഷ്ണൻ നായരുടേതാണ് മ‍ൃതദേഹമെന്നാണ് സംശയം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ഐഐടിയിലെ ഗവേഷണ വിദ്യാർഥി ആണെന്നു മാത്രമാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന്റെ മുഖവും ശരീരത്തിലെ ചില ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്.

മൃതദേഹം രാത്രി തന്നെ റോയപേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് അടുത്തുനിന്ന് സംശയാസ്പദമായ വസ്തുക്കൾ ഒന്നും ലഭിച്ചിട്ടില്ല. കോട്ടൂര്‍പുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Latest Stories

'ചുവന്ന വസ്ത്രവും ചെങ്കൊടിയുമായി പാലായിൽനിന്ന് നടന്നെത്തി, മുദ്രാവാക്യം വിളിച്ച് ഒരുനോക്ക് കാണാൻ അടുത്തേക്ക്'; വിഎസിനെ യാത്രയാക്കാൻ എത്തിയ സഖാവ് പി കെ സുകുമാരൻ

സർഫറാസ് ഒരു മാസം കൊണ്ട് 17 കിലോ കുറച്ചത് ഇങ്ങനെ; വെളിപ്പെടുത്തി താരത്തിന്റെ പിതാവ്

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് രാം നാഥ് താക്കൂറിന് സാധ്യത; എന്‍ഡിഎ നീക്കം ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് വിലയിരുത്തല്‍

വേലിക്കകത്തെ വീട്ടില്‍ നിന്നും വിഎസിന്റെ ഒടുവിലത്തെ മടക്കം; ഉയരുന്ന മുഷ്ടിയും ചങ്കിടറിയ മുദ്രാവാക്യവുമായി മലയാള നാടിന്റെ പരിച്ഛേദം ആലപ്പുഴയില്‍

'രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് വിഎസില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം'; ഓര്‍മചിത്രവുമായി മനോജ് കെ.ജയന്‍

IND VS ENG: നാലാം ടെസ്റ്റിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഓഫർ നിരസിച്ച് സായ് സുദർശൻ

സംസ്ഥാനത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ, പങ്കാളി ഇല്ലാത്തത് അതുകൊണ്ട്, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്: നിത്യ മേനോൻ

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ