നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കൈക്കൂലി; 20 ലക്ഷം കൈമാറുന്നതിനിടെ എംഎൽഎ അറസ്റ്റിൽ, പണവുമായി ഓടി രക്ഷപ്പെട്ട് സഹായി

നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കൈക്കൂലി വാങ്ങിയ രാജസ്ഥാനിലെ എംഎൽഎ അറസ്റ്റിൽ. ഭാരത് ആദിവാസി പാർട്ടി (ബിഎപി) എംഎൽഎ ജയ്കൃഷൻ പട്ടേലിനെയാണ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റു ചെയ്തത്. എംഎൽഎ ക്വാർട്ടേഴ്‌സിൽ വെച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിമിഷങ്ങൾക്കുള്ളിൽ നടന്ന റെയ്ഡിലാണ് അറസ്റ്റിലായത്. ബൻസ്വാര ജില്ലയിലെ ബഗിദോര നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ജയ്കൃഷൻ പട്ടേൽ.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞവർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാണ് ജയ്കൃഷൻ എംഎൽഎയാകുന്നത്. ഖനനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിക്കാൻ മൂന്ന് ചോദ്യങ്ങളാണ് ജയ്കൃഷൻ തയ്യാറാക്കിയിരുന്നു. ഇവ ചോദിക്കാതിരിക്കാൻ ഖനിയുമായി ബന്ധപ്പെട്ടവരിൽ നിന്ന് പത്തുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വിലപേശി ഒടുവിൽ രണ്ടരക്കോടി തന്നാൽ ചോദ്യങ്ങൾ ഒഴിവാക്കാമെന്ന് എംഎൽഎ സമ്മതിച്ചു. ആദ്യ പടിയെന്നോണം ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു.

ബാക്കി തുകയിലെ 20 ലക്ഷം രൂപ കൂടി നൽകുന്നതിനിടെയാണ് ജയ്കൃഷൻ പിടിയിലാകുന്നത്. പരാതിക്കാരൻ ഞായറാഴ്ച രാവിലെ ക്വാർട്ടേഴ്‌സിലെത്തി 20 ലക്ഷം കൈമാറി. ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരെ അറിയിച്ചശേഷമായിരുന്നു നീക്കമെന്നതിനാൽ ഉദ്യോഗസ്ഥർ പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. പണം കൈമാറിയെന്ന് പരാതിക്കാരൻ ഉദ്യോഗസ്ഥർക്ക് സൂചന നൽകിയ ഉടനെ, അവർ എംഎൽഎ ക്വാർട്ടേഴ്‌സിനകത്തേക്ക് പ്രവേശിച്ച് എംഎൽഎയെ പിടികൂടി. അപ്പോഴേക്കും എംഎൽഎ അടുത്തുണ്ടായിരുന്ന സഹായിയുടെ കൈവശം ബാഗ് കൈമാറി. അയാൾ അതുമായി ഓടി രക്ഷപ്പെടുകയും ചെയ്തു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട വീഡിയോ, ഓഡിയോ തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്. ഇതുവെച്ച് അഴിമതി തെളിയിക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. എംഎൽഎ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിഎപി കൺവീനറും എംപിയുമായ രാജ്കുമാർ റോത്ത് അറിയിച്ചു. അതേസമയം ബിജെപിയുടെ ഗൂഢാലോചന ഇതിനു പിന്നിലുണ്ടാവാമെന്ന് സംശയിക്കുന്നതായി പാർട്ടി നേതാക്കൾ പറഞ്ഞു. 200 സാമാജികരുള്ള രാജസ്ഥാൻ നിയമസഭയിൽ നാല് എംഎൽമാരാണ് ബിഎപിക്കുള്ളത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി