കാലില്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയെ സുന്നത്ത് ചെയ്തു; പൊലീസില്‍ പരാതി നല്‍കി മാതാപിതാക്കള്‍

കാലില്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ കുട്ടിയ്ക്ക് സുന്നത്ത് നടത്തിയതായി പരാതി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ അനുമതി കൂടാതെയാണ് ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ 15ന് ഷാഹപൂരിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം. കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഒന്‍പത് വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പകരം ഡോക്ടര്‍ കുട്ടിയെ സുന്നത്ത് ചെയ്തതോടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തി. ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ കുട്ടിയ്ക്ക് കാലിലും ശസ്ത്രക്രിയ നടത്തുകയായിരുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്തെ ത്വക്കിന് കട്ടി കൂടുതലായിരുന്നെന്നും ഇത് ഫിമോസിസ് എന്ന രോഗാവസ്ഥയാണെന്നുമായിരുന്നു ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായ ഗജേന്ദ്ര പവാര്‍ പറയുന്നത്.

കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കയ്യിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയത് വലിയ വിവാദമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിയുടെ വായില്‍ പഞ്ഞി വച്ചിരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ശസ്ത്രക്രിയ മാറിയ വിവരം ഡോക്ടര്‍ അറിഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം