ജമ്മു കശ്മീരിൽ മൂന്നു വയസുകാരൻ ഭീകരാക്രമണത്തിൽ നിന്നും രക്ഷപെട്ടു

ഇന്ന് രാവിലെ ജമ്മു കശ്മീരിലെ സോപൂർ പട്ടണത്തിൽ സെൻട്രൽ റിസർവ് പൊലീസ് സേനയ്ക്ക് (സിആർപിഎഫ്) നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിന്നും മൂന്ന് വയസുള്ള ആൺകുട്ടി രക്ഷപ്പെട്ടു. സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിൽ പെട്ടുപോയ കുട്ടിയുടെ മുത്തച്ഛൻ കൊല്ലപ്പെട്ടു. പട്രോളിംഗ് സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തപ്പോൾ ഒരു സിആർ‌പി‌എഫ് ജവാനും ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടു.

08t647ok

സംഭവത്തിന്റേതായി പുറത്തു വന്ന ചിത്രങ്ങളിൽ, കുട്ടി തന്റെ മുത്തച്ഛന്റെ ശവശരീരത്തിന് അരികിൽ ഇരിക്കുന്നതായി കാണാം. പൊലീസുകാർ കുട്ടിയെ രക്ഷപെടുത്തിയപ്പോൾ കുട്ടി വളരെയധികം ഭയപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. കുട്ടിയെ ഒരു പൊലീസുകാരൻ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്ന ഫോട്ടോയും കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു.

ശ്രീനഗറിൽ നിന്ന് ഹാൻഡ്‌വാരയിലേക്ക് മുത്തച്ഛനോടൊപ്പം മാരുതി കാറിൽ യാത്ര ചെയ്യുകയായിരുന്നു കുട്ടി. ശ്രീനഗറിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ബാരാമുള്ള ജില്ലയിലെ സോപൂർ ടൗണിൽ വെച്ച് കാറിന് നേരെ വെടിവെയ്പ്പ് ഉണ്ടായി.

പള്ളിയിൽ ഒളിച്ചിരുന്ന തീവ്രവാദികൾ ബസിൽ നിന്നിറങ്ങുമ്പോൾ പട്രോളിംഗ് സംഘത്തിന് നേരെ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിആർ‌പി‌എഫ് സൈനികർ തിരിച്ചടിച്ചെങ്കിലും തീവ്രവാദികൾ രക്ഷപ്പെട്ടു.

മുത്തച്ഛൻ കാർ നിർത്തി സുരക്ഷിത സ്ഥലത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും തീവ്രവാദികൾ നടത്തിയ വെടിവെയ്പിൽ വെടിയേറ്റ് മരിച്ചുവെന്ന് സിആർ‌പി‌എഫ് പറയുന്നു. സമീപത്ത് ഉണ്ടായിരുന്ന പൊലീസുകാരനാണ് കുട്ടിയെ പിന്നീട് രക്ഷപ്പെടുത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക