മണിപ്പൂരിൽ ബോംബ് സ്ഫോടനം; അഞ്ച് വയസ്സും ആറ് മാസവും പ്രായമുള്ള കുട്ടികൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ  ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. കുട്ടികളുടെ അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ബിഷ്ണുപൂരിലെ മൊയ്‌രാങ് ട്രോംഗ്‌ലോബിയിലാണ് ആക്രമണം നടന്നത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

മൊയ്‌രാങ് ട്രോങ്‌ലോബിയിലെ ഒരു സാധാരണക്കാരന്റെ വീട്ടിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർ നടത്തിയ ബോംബ് പതിക്കുകയും അഞ്ച് വയസ്സുള്ള ഒരു ആൺകുട്ടിയും ആറ് മാസം പ്രായമുള്ള ഒരു പെൺകുട്ടിയും കൊല്ലപ്പെടുകയായിരുന്നു. വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ചപ്പോൾ മൂവരും കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്നു.

ചുരാചന്ദ്പൂരിലെ കുന്നിൻ പ്രദേശങ്ങൾക്ക് സമീപമാണ് താഴ്ന്ന പ്രദേശമായ മൊയ്‌രാങ് ട്രോങ്‌ലോബി സ്ഥിതി ചെയ്യുന്നത്. ഇവിടെ 2023ലും 2024ലും വംശീയ സംഘർഷത്തിന്റെ മൂർദ്ധന്യത്തിൽ തുടർച്ചയായ വെടിവയ്പ്പുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Latest Stories

60 ശതമാനം പിന്നിട്ട് പോളിങ്; 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ അലി യൂസഫ് ഹര്‍ഷി കൊല്ലപ്പെട്ടു; ഹിസ്ബുള്ള തലവന്‍ നയിം ഖാസിമിന്റെ അനന്തരവനും പഴ്‌സനല്‍ സെക്രട്ടറിയുമായിരുന്നു ഹര്‍ഷി

ചൂടിൽ പൊള്ളി കേരളം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ആറ് മണിക്ക് പോളിങ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും; ജനാധിപത്യത്തില്‍ നല്‍കാവുന്ന കടുത്ത ശിക്ഷ വോട്ടര്‍മാര്‍ ഈ സര്‍ക്കാരിനു നല്‍കും: എ. കെ. ആന്റണി

ഇറാന്‍ അജണ്ട നിശ്ചയിച്ചപ്പോൾ, അമേരിക്ക നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ, ഇന്ത്യയുടെ ഇടപെടൽ ക്ഷയം തുറന്നുകാട്ടപ്പെട്ടപ്പോൾ, റഷ്യ–ചൈന–സ്പെയിൻ നിലപാടുകൾ പുതിയ ലോകക്രമം രേഖപ്പെടുത്തിയപ്പോൾ

പോളിങ് 50 ശതമാനത്തിലേക്ക്‌, എറണാകുളം മുന്നില്‍; 80 ശതമാനം കടക്കുമെന്ന് സൂചന

വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബർ; സേവനം എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രം

അസമിലും പുതുച്ചേരിയിലും വോട്ടര്‍മാരുടെ നീണ്ടനിര; 11 മണിവരെ അസമില്‍ 126 മണ്ഡലങ്ങളിലായി 38.9% പോളിംഗ്; പുതുച്ചേരിയില്‍ 37.1% പോളിംഗ്

ശോഭ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പൊറാട്ട് നാടകം; ഫലം വരുമ്പോൾ കേരളത്തിൽ സർപ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

തലക്ക് സുബോധം ഉള്ളവർ അങ്ങനെ പറയില്ല, പറഞ്ഞിട്ടുണ്ടെങ്കിൽ വിഡ്ഢിത്തമാണ്; വെള്ളപ്പൊക്കമുണ്ടായതിനെപ്പറ്റി നാട്ടിലെ ജനങ്ങൾക്കറിയാം: എം. എം. മണി