പ്രതിയെ പിടികൂടാൻ സഹായിച്ചത് 'ബ്ലൂടൂത്ത്'; ഒറ്റ രാത്രി കൊണ്ട് അറസ്റ്റ്, കൊൽക്കത്തയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വഴിത്തിരിവ്

കൊൽക്കത്തയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത് ബ്ലൂടൂത്ത്. അക്രമം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച ബ്ലൂടൂത്താണ് ഒറ്റ രാത്രി കൊണ്ട് അറസ്റ്റിലേക്ക് നയിച്ചത്. സഞ്ജയ് റോയ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടുതൽ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അറസ്റ്റിലായ സഞ്ജയ് റോയ് പൊലീസിൻ്റെ സിവിക് വൊളണ്ടിയർ ആയിരുന്നു. ഇതിനാൽത്തന്നെ ആശുപത്രിയിലെ വിവിധയിടങ്ങളിൽ പ്രവേശിക്കാനും ഇയാൾക്ക് തടസ്സങ്ങളുണ്ടായിരുന്നില്ല. വെള്ളിയാഴ്‌ച പുലർച്ചെ ആശുപത്രിയിലെത്തിയ ഇയാൾ സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ട്‌ടറെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ചതോടെ ഡോക്‌ടറെ കൊലപ്പെടുത്തി. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയുംചെയ്‌തു. ഇയാൾ നേരത്തെയും ആശുപത്രിയിലെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവദിവസം ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംഭവം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് കൊൽക്കത്ത പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പൊലീസ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു.

എന്നാൽ സെമിനാർ ഹാളിൽ സിസിടിവി ഇല്ലാത്തത് പൊലീസിന് വെല്ലുവിളിയായി. കൊല നടന്ന സ്ഥലത്ത് നിന്ന് ബ്ലൂടൂത്തിന്‍റെ ഒരു ഭാഗം ലഭിച്ചിരുന്നു. സെമിനാർ ഹാളിന് സമീപം സഞ്ജയ് റോയി പലതവണ നടക്കുന്നത് ദൃശ്യത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഇയാൾ ആശുപത്രി വിടുകയും ചെയ്തു.

കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സംശയിക്കുന്ന എല്ലാവരേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. എല്ലാവരുടെയും മൊബൈൽ ഫോണ്‍ പിടിച്ചെടുത്തു. ലഭിച്ച ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചു. തുടർന്നായിരുന്നു സഞ്ജയ് റോയ് എന്നയാളുടെ അറസ്റ്റ്. അതേസമയം കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് രണ്ടാം വർഷ പി ജി വിദ്യാർത്ഥിനിയെ വെള്ളിയാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് അർധനഗ്നമായ അവസ്ഥയിലാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ സെമിനാർ ഹാളിലായിരുന്നു മൃതദേഹം കിടന്നത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ട്രെയിനി ഡോക്ടർ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ക്രൂരമായ മർദ്ദനം ട്രെയിനി ഡോക്ടറിന് നേരെയുണ്ടായിട്ടുണ്ട്. കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളാണ് ട്രെയിനി ഡോക്ടർക്ക് ഏറ്റിട്ടുള്ളത്. കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Latest Stories

ഫെനി ഗോവയില്‍ മാത്രമല്ല ഇനി കണ്ണൂരും ലഭിക്കും; കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി

RCB VS PBKS: ഫൈനലിന് മുന്‍പ് ആര്‍സിബി ഡ്രസിങ് റൂമില്‍ ജയ് ഷാ, ഞെട്ടി ആരാധകര്‍, എന്തിനാണ് വന്നതെന്ന് മനസിലായെന്ന് കമന്റുകള്‍

62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാല്‍ മാപ്പ് പറയണം; പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി; കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം

RCB VS PBKS: ഇത്തവണ എന്തായാലും തൂക്കും, ചരിത്ര നേട്ടത്തില്‍ എത്താന്‍ കോഹ്‌ലിക്ക് ഇനി വേണ്ടത് 86 റണ്‍സ് മാത്രം, ആരാധകര്‍ ആകാംക്ഷയില്‍

വര്‍ഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ല; എല്‍ഡിഎഫിന് വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് എം സ്വരാജ്

നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ഇനി കെഎസ്ആര്‍ടിസി പറയും; മെട്രോ സ്‌റ്റൈലില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തോടെ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി

ഗള്‍ഫ് രാജ്യങ്ങള്‍ ചുട്ട് പൊള്ളുന്നു; ജീവനക്കാര്‍ക്ക് ജോലിക്കിടെ വിശ്രമം, മതിയായ തണല്‍ എന്നിവ ഉറപ്പാക്കണം; നിയമം ലംഘിച്ചാല്‍ കനത്തപിഴ; ഉച്ചവിശ്രമ നിയമങ്ങള്‍ പ്രഖ്യാപിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചു; മലയാളി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

IPL 2025: ഐപിഎല്‍ കഴിഞ്ഞ്‌ കോഹ്‌ലി ആ ലീഗിലേക്ക്, പുതിയ തുടക്കത്തിന് സൂപ്പര്‍താരം, വിരാട് എത്തിയാല്‍ ടൂര്‍ണമെന്റ് കാണാന്‍ കാഴ്ചക്കാര്‍ കൂടും

അങ്കമാലി-ശബരിമല റയില്‍പാത ഉടന്‍ യാഥാര്‍ഥ്യമാകും; ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അടുത്തമാസം വിദഗ്ദ സംഘം എത്തും