വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; അശ്ലീല പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി; മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവിനെ തൂക്കിയെടുത്ത് അകത്തിട്ട് സിദ്ധരാമയ്യ സര്‍ക്കാര്‍

കര്‍ണാടകയിലെ വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് അറസ്റ്റില്‍. മന്ത്രി ലക്ഷ്മി ഹെബ്ബാല്‍ക്കറെ ലെജിസ്റ്റേറ്റീവ് കൗണ്‍സിലില്‍വച്ച് അധിക്ഷേപിച്ചതിനു സിടി രവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സുവര്‍ണ വിധാന സൗദയില്‍നിന്നാണു രവിയെ പോലീസ് വാനില്‍ കൊണ്ടുപോയത്. ലൈംഗിക ഉപദ്രവം ഉള്‍പ്പെടെയുള്ള വകുപ്പുകളാണു രവിക്കെതിരേ ചുമത്തിയിട്ടുണ്ട്. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മന്ത്രിയുമായുള്ള വാക്കേറ്റത്തിനിടെ അധിക്ഷേപകരമായ വാക്ക് രവി പലവട്ടം ഉപയോഗിച്ചുവെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

അംബേദ്കര്‍ക്കെതിരായ അമിത് ഷായുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. അമിത് ഷായുടെ പരാമര്‍ശത്തിനെതിരായ ബഹളത്തെത്തുടര്‍ന്ന് ചെയര്‍മാന്‍ ബസവരാജ് ഹൊരട്ടി സഭ കുറച്ചുനേരം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടെ രവി ഹെബ്ബാള്‍ക്കറിനെതിരെ അപകീര്‍ത്തികരമായ വാക്ക് പലതവണ ഉപയോഗിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ചെയര്‍മാന്‍ സഭ നിര്‍ത്തിവെച്ചതിനുശേഷമാണ് സംഭവമുണ്ടായതെന്നും ആ സമയത്ത് അദ്ദേഹം ഹെബ്ബാള്‍ക്കറിന് രണ്ടുവരി പിന്നില്‍ നില്‍ക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് എം.എല്‍.സി യതീന്ദ്ര സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഹെബ്ബാള്‍ക്കറും രവിയും തമ്മില്‍ വാക്‌പോരുണ്ടായി, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ രവിക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍, അയാള്‍ അവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാക്ക് ഉപയോഗിച്ചു, ഒരു ജനപ്രതിനിധിക്ക് ഇത്തരമൊരു വാക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അശ്ലീല പ്രയോഗം നടത്തിയ ശേഷം അയാള്‍ പുറത്തുപോയി. ഞങ്ങള്‍ ചെയര്‍മാനോട് പരാതിപ്പെടുകയും രവിയെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഓഡിയോയും വിഡിയോയും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതായും യതീന്ദ്ര വ്യക്തമാക്കി.

അതേസമയം, തനിക്കെതിരായ ആരോപണം തെറ്റാണെന്ന് സി.ടി. രവി പ്രതികരിച്ചു. സംഭവത്തിന്റെ ഓഡിയോയും വിഡിയോയും പരിശോധിക്കട്ടെ. അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയില്ല. താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും എന്തുകൊണ്ടാണ് അവര്‍ക്ക് അങ്ങനെ തോന്നിയതെന്ന് തനിക്കറിയില്ലെന്നും സി.ടി. രവി പറഞ്ഞു. കേസില്‍ എല്ലാ നടപടി ക്രമങ്ങും നിയമപ്രകാരം എടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്