'ജയ് ശ്രീറാം വിളിക്കൂ' കോണ്‍ഗ്രസ് എം.എല്‍.എയെ നിര്‍ബന്ധിച്ച് ബി.ജെ.പി മന്ത്രി

ജയ് ശ്രീറാം വിളിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എയെ നിര്‍ബന്ധിച്ച് ബി.ജെ.പി മന്ത്രി. ജാര്‍ഖണ്ഡിലെ നരഗവികസന വകുപ്പുമന്ത്രി സി.പി സിങ്ങാണ് കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന്‍ അന്‍സാരിയെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചത്. ജാര്‍ഖണ്ഡ് നിയമസഭയ്ക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ന്യൂസ് 18 ട്വിറ്ററില്‍ പങ്കുവെച്ചു.

“ഇമ്രാന്‍ ഭായി താങ്കല്‍ ജയ് ശ്രീറാം വിളിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. അത് ഉച്ചത്തില്‍ തന്നെ വിളിക്കണം” സി.പി സിംഗ് ആവശ്യപ്പെട്ടു.
ഇമ്രാന്റെ മുന്‍ഗാമികള്‍ രാമന്റെ ആളുകളായിരുന്നെന്നും ബാബറിന്റെ ആളുകള്‍ ആയിരുന്നില്ലെന്നും സിംഗ് പറയുന്നുണ്ട്.

താങ്കള്‍ക്ക് എന്നെ ഭീഷണിപ്പെടുത്താനാവില്ലെന്നാണ് ഇമ്രാന്റെ ഇതിനോടുള്ള പ്രതികരണം. “രാമന്റെ പേര് നിങ്ങള്‍ ആളുകളെ ഭയപ്പെടുത്താന്‍ ഉപയോഗിക്കുകയാണ്. നിങ്ങള്‍ രാമന്റെ അപകീര്‍ത്തിപ്പെടുത്തുന്നു. രാജ്യത്തിന് ആവശ്യം തൊഴിലും വൈദ്യുതിയും വികസനവുമാണെന്നും മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുത്” എന്നും ഇമ്രാന്‍ സിംഗ് പറഞ്ഞു.

ജയ് ശ്രീറാം വിളി ആക്രമത്തിന് ഉപയോഗിക്കുന്നെന്ന് കാട്ടി കലാ സാസംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെയാണ് ബി.ജെ.പി മന്ത്രി വിവാദത്തില്‍ പെട്ടത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്