ലഖിംപൂര്‍ ഖേരിയിലും ബി.ജെ.പി മുന്നില്‍

ഉത്തര്‍ പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബി.ജെ.പി വലിയ മുന്നേറ്റം തുടരുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസക്തമാക്കി ഇരുന്നൂറ്റി അന്‍പതിലധികം സീറ്റില്‍ ബി.ജെ.പി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. 37 വര്‍ഷത്തിന് ശേഷം യു.പിയില്‍ ബി.ജെപി അധികാരത്തുടര്‍ച്ച ഉറപ്പാക്കുകയാണ്.

കര്‍ഷക രോഷം രൂക്ഷമായ ലഖിംപൂര്‍ഖേരിയില്‍ ഉള്‍പ്പടെ ബി.ജെ.പിയാണ് മുന്നില്‍ നില്‍ക്കുന്നത്. കര്‍ഷകരെ കേന്ദ്ര മന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കര്‍ഷക പ്രതിഷേധം ശക്തമായിരുന്നു.

ബി.ജെ.പി സര്‍ക്കാരിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കനത്ത തിരിച്ചടി പ്രതീക്ഷിച്ചിരുന്ന ലഖിംപൂര്‍ഖേരിയില്‍ ബി.ജെ.പിയുടെ മുന്നേറ്റം പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിക്കുന്നതാണ്.

ഉത്തര്‍ പ്രദേശില്‍ നൂറിലധികം സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയാണ് മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിന് ഒറ്റ സംഖ്യയില്‍ നിന്ന് മുന്നേറാന്‍ കഴിഞ്ഞിട്ടില്ല.

വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ഉള്‍പ്പടെ ബി.ജെ.പി തന്നെയാണ് മുന്നില്‍. പഞ്ചാബില്‍ തരംഗം സൃഷ്ടിച്ച് ആംആദ്മി പാര്‍ട്ടി മുന്നേറുകയാണ്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ