പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി ബിജെപി സർക്കാർ; അസംബ്ലികളിലും ആലപിക്കണം

സംസ്ഥാനത്തുടനീളമുള്ള മദ്രസകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ. രാവിലെയുള്ള അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്നാണ് നിർദ്ദേശം. പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് സംസ്ഥാന സർക്കാർ നിർബന്ധമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ നിർദ്ദേശം.

എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകളിലും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്നാണ് മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള നിർദേശം. സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കാൻ ഉത്തരവിട്ടത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും രാവിലെ നടക്കുന്ന അസംബ്ലിയിൽ വന്ദേമാതരം ആലപിക്കാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിക്കുകയായിരുന്നു.

Latest Stories

സ്വർണവില മുകളിലേക്ക് തന്നെ; 24 മണിക്കൂറിനിടെ പവന് 1160 രൂപ വർദ്ധിച്ചു

'പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, ഇനി പുനപരിശോധന ഇല്ല'; ഏകകണ്ഠമായ തീരുമാനമാണെന്ന് എം വി ഗോവിന്ദൻ

'അരയ്ക്കു താഴെ നാഡി വ്യവസ്ഥ തകർച്ചയിലായി, ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്നു... പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് നടത്തിയത്'; ആലിംഗന വിവാദത്തിൽ ചെറിയാൻ ഫിലിപ്പ്

മലയിടംതുരുത്തില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധം; അമ്പതോളം പേര്‍ക്കെതിരെ കേസ്

പുതിയ തുടക്കം; പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ

'ഐപിഎൽ ബാറ്റ്‌സ്മാന്മാർക്കാണ് പ്രാധാന്യം കൊടുക്കുന്നത്, ബോളർമാർക്ക് ഒരു വിലയുമില്ല'; തുറന്നടിച്ച് ഹർദിക് പാണ്ട്യ

'ഞാനും തിലകും ഒരു 20 റൺസ് അധികം നേടിയിരുന്നെങ്കിൽ ഞങ്ങൾക്ക് വിജയിക്കാമായിരുന്നു': ഹർദിക് പാണ്ട്യ

പണി അറിയില്ലെങ്കിൽ നിർത്തി പോകണം; ഭുവനേശ്വറിനെയും ഷമിയെയും തഴഞ്ഞതിൽ സിലക്ടർമാർക്കെതിരെ വൻ ആരാധരോഷം

ഇത് ഇന്ത്യൻ ടീമോ, അതോ ഗുജറാത്ത് ടൈറ്റൻസോ? ടീം സിലക്ഷനെതിരെ സുനിൽ ഗവാസ്കർ

സർവകലാശാല അധികാരത്തർക്കം; ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല, നിർണായക ഉത്തരവുമായി ഹൈക്കോടതി