നാരായൺ റാണയുടെ അറസ്റ്റിന് പകരം വീട്ടാൻ ബി.ജെ.പി; യോഗിക്ക് എതിരായ പരാമർശത്തിന് ഉദ്ധവിന് എതിരെ കേസെടുക്കാന്‍ നീക്കം

കേന്ദ്ര മന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തതിന് ഉദ്ധവ് താക്കറെ സർക്കാരിനോട് പകരം വീട്ടാനൊരുങ്ങി ബിജെപി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരമാർശത്തിന് ഉദ്ധവിനെതിരേ കേസെടുക്കണ എന്നാവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകി. മൂന്നു വർഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഉദ്ധവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാസിക്കിൽ പരാതി നൽകിയിരിക്കുന്നത്.

ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, വരുൺ സർദേശായി എന്നിവർക്കെതിരേ മൂന്നു പരാതികളാണ് ബിജെപി നേതാക്കൾ നൽകിയിരിക്കുന്നത്. യോഗി ആദിത്യനാഥ് ശിവജിയുടെ പ്രതിമയിൽ ചെരിപ്പ് ധരിപ്പിച്ചു കൊണ്ട് ഹാരാർപ്പണം നടത്തിയതിന് എതിരെയായിരുന്നു പരാമർശം. ചെരിപ്പിട്ടു കൊണ്ട് ഹാരാർപ്പണം നടത്തിയ ആളെ ചെരിപ്പു കൊണ്ട് അടിക്കണം എന്നായിരുന്നു ഉദ്ധവിന്റെ പ്രസംഗം. 2018 ൽ നടത്തിയ പ്രസംഗത്തിൻറെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.

രണ്ടാമത്തെ പരാതി ഉദ്ധവിന്റെ ഭാര്യയും ശിവസേന മുഖപത്രമായ സാമ്‌നയുടെ പത്രാധിപരുമായ രശ്മി താക്കറെയ്‌ക്കെതിരെയാണ്. നാരായൺ റാണെക്ക് എതിരെ സാമ്നയിൽ വന്ന ലേഖനത്തിൽ മോശം പരാമർശം നടത്തി എന്ന് ആരോപിച്ചാണ് പരാതി. നാരായണ്‍ റാണെയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് യുവസേന നേതാവ് വരുണ്‍ സര്‍ദേശായിക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുൻപാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആദിത്യനാഥിനെതിരേ പരാമർശം നടത്തിയത്. ‘എങ്ങനെയാണ് യോഗിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്? ആദിത്യനാഥ് ഒരു യോഗിയാണ്, യോഗിയായ ഒരാൾ എല്ലാം വെടിഞ്ഞ് ഗുഹയിൽ ഇരിക്കണം. യു.പിയിൽ നിന്ന് ഒരു പുരോഹിതൻ ശിവജിയുടെ കിരീടധാരണത്തിനായി വന്നു. വായു നിറച്ച ബലൂൺ പോലെയാണ് യോഗി എത്തിയത്. ചെരുപ്പ് ധരിച്ചാണ് ശിവജിക്ക് ഹാരമണിയിച്ചത്. ആ ചെരുപ്പ് വെച്ച് നല്ലൊരു അടി കൊടുക്കാനാണ് എനിക്ക് തോന്നിയത്’, എന്നായിരുന്നു താക്കറെയുടെ വാക്കുകൾ.രെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് യുവസേന നേതാവ് വരുൺ സർദേശായിക്കെതിരേയും പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരേയുള്ള പരാമർശത്തിൽ കേന്ദ്ര മന്ത്രി നാരായൺ റാണെയെ പോലീസ് അറസ്റ്റ് ചെയ്തത്‌. താക്കറേയ്‌ക്കെതിരേ നാരായൺ റാണെ നടത്തിയ പരാമർശത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. ‘സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്വാതന്ത്ര്യം ലഭിച്ച വർഷമറിയാൻ തിരിഞ്ഞു നോക്കിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച വർഷം അറിയാത്ത മുഖ്യമന്ത്രി അപമാനമാണ്, ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ അടിച്ചേനെ’ എന്നുമായിരുന്നു നാരായൺ റാണെയുടെ പരാമർശം.യിട്ടുണ്ട്.ട് അടിക്കണം എന്നായിരുന്നു ഉദ്ധവിന്റെ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്