നാരായൺ റാണയുടെ അറസ്റ്റിന് പകരം വീട്ടാൻ ബി.ജെ.പി; യോഗിക്ക് എതിരായ പരാമർശത്തിന് ഉദ്ധവിന് എതിരെ കേസെടുക്കാന്‍ നീക്കം

കേന്ദ്ര മന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്തതിന് ഉദ്ധവ് താക്കറെ സർക്കാരിനോട് പകരം വീട്ടാനൊരുങ്ങി ബിജെപി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരമാർശത്തിന് ഉദ്ധവിനെതിരേ കേസെടുക്കണ എന്നാവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകി. മൂന്നു വർഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഉദ്ധവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാസിക്കിൽ പരാതി നൽകിയിരിക്കുന്നത്.

ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, വരുൺ സർദേശായി എന്നിവർക്കെതിരേ മൂന്നു പരാതികളാണ് ബിജെപി നേതാക്കൾ നൽകിയിരിക്കുന്നത്. യോഗി ആദിത്യനാഥ് ശിവജിയുടെ പ്രതിമയിൽ ചെരിപ്പ് ധരിപ്പിച്ചു കൊണ്ട് ഹാരാർപ്പണം നടത്തിയതിന് എതിരെയായിരുന്നു പരാമർശം. ചെരിപ്പിട്ടു കൊണ്ട് ഹാരാർപ്പണം നടത്തിയ ആളെ ചെരിപ്പു കൊണ്ട് അടിക്കണം എന്നായിരുന്നു ഉദ്ധവിന്റെ പ്രസംഗം. 2018 ൽ നടത്തിയ പ്രസംഗത്തിൻറെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.

രണ്ടാമത്തെ പരാതി ഉദ്ധവിന്റെ ഭാര്യയും ശിവസേന മുഖപത്രമായ സാമ്‌നയുടെ പത്രാധിപരുമായ രശ്മി താക്കറെയ്‌ക്കെതിരെയാണ്. നാരായൺ റാണെക്ക് എതിരെ സാമ്നയിൽ വന്ന ലേഖനത്തിൽ മോശം പരാമർശം നടത്തി എന്ന് ആരോപിച്ചാണ് പരാതി. നാരായണ്‍ റാണെയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് യുവസേന നേതാവ് വരുണ്‍ സര്‍ദേശായിക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുൻപാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആദിത്യനാഥിനെതിരേ പരാമർശം നടത്തിയത്. ‘എങ്ങനെയാണ് യോഗിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്? ആദിത്യനാഥ് ഒരു യോഗിയാണ്, യോഗിയായ ഒരാൾ എല്ലാം വെടിഞ്ഞ് ഗുഹയിൽ ഇരിക്കണം. യു.പിയിൽ നിന്ന് ഒരു പുരോഹിതൻ ശിവജിയുടെ കിരീടധാരണത്തിനായി വന്നു. വായു നിറച്ച ബലൂൺ പോലെയാണ് യോഗി എത്തിയത്. ചെരുപ്പ് ധരിച്ചാണ് ശിവജിക്ക് ഹാരമണിയിച്ചത്. ആ ചെരുപ്പ് വെച്ച് നല്ലൊരു അടി കൊടുക്കാനാണ് എനിക്ക് തോന്നിയത്’, എന്നായിരുന്നു താക്കറെയുടെ വാക്കുകൾ.രെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് യുവസേന നേതാവ് വരുൺ സർദേശായിക്കെതിരേയും പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എതിരേയുള്ള പരാമർശത്തിൽ കേന്ദ്ര മന്ത്രി നാരായൺ റാണെയെ പോലീസ് അറസ്റ്റ് ചെയ്തത്‌. താക്കറേയ്‌ക്കെതിരേ നാരായൺ റാണെ നടത്തിയ പരാമർശത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. ‘സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്വാതന്ത്ര്യം ലഭിച്ച വർഷമറിയാൻ തിരിഞ്ഞു നോക്കിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച വർഷം അറിയാത്ത മുഖ്യമന്ത്രി അപമാനമാണ്, ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ അടിച്ചേനെ’ എന്നുമായിരുന്നു നാരായൺ റാണെയുടെ പരാമർശം.യിട്ടുണ്ട്.ട് അടിക്കണം എന്നായിരുന്നു ഉദ്ധവിന്റെ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം