അരുണ്‍ ജെയ്റ്റ്‌ലിയേും സുഷമാ സ്വരാജിനേയും പ്രതിപക്ഷം അപായപ്പെടുത്തിയെന്ന പരാമര്‍ശം; നാലാള്‍ കൂടുന്നിടത്ത് മിണ്ടിപ്പോകരുതെന്ന് പ്രഗ്യയോട് ബി.ജെ.പി

ബി.ജെ.പിയുടെ നേതാക്കളെ അപായപ്പെടുത്താനായി പ്രതിപക്ഷത്തെ ചിലര്‍ ദുഷ്ടശക്തികളെ (evil power) ഉപയോഗിക്കുന്നെന്ന മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും എം.പിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശത്തില്‍ വെട്ടിലായി ബി.ജെ.പി കേന്ദ്രനേതൃത്വം.

പ്രഗ്യാ സിങ്ങിന്റെ ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് എം.പിയുടെ പ്രസ്താവനക്കെതിരെ നേതൃത്വം രംഗത്തെത്തിയത്. പൊതുവിടങ്ങളില്‍ ഇനി വാ തുറക്കരുതെന്നാണ് പ്രഗ്യാ സിംഗിന് പാര്‍ട്ടി നല്‍കിയ നിര്‍ദേശം.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്താന്‍ ദുഷ്ട ശക്തികളെ പ്രതിപക്ഷം ഉപയോഗിക്കുന്നെന്ന പ്രഗ്യയുടെ പ്രസ്താവന വിവാദമായതോടെ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം വിശദീകരണം തേടിയിരുന്നു. ഇനി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പ്രഗ്യാ സിംഗിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം പല വഴികളും നോക്കുന്നുണ്ടെന്നും ചില പൈശാചിക ശക്തികളെ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു പ്രഗ്യയുടെ പരാമര്‍ശം. ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റിലിയുടേയും സുഷമാ സ്വരാജിന്റെയും മരണത്തിന് പിന്നില്‍ ഇത്തരം ശക്തികളാണെന്നും പ്രഗ്യ സിംഗ് പറഞ്ഞിരുന്നു.

” ലോക്സഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന വേളയില്‍ ഒരു മഹാരാജ് ജിയെ ഞാന്‍ കണ്ടു. അദ്ദേഹം എന്നോട് പറഞ്ഞത് ഞങ്ങളുടെ സമയം മോശമാണെന്നും പ്രതിപക്ഷം ചില ദുഷ്ട ശക്തികളെ (evil power) ബി.ജെ.പിക്കെതിരെ ഉപയോഗിക്കുമെന്നുമായിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞ ആ കാര്യം ഞാന്‍ പിന്നീട് മറന്നു. എന്നാല്‍ ഞങ്ങളുടെ മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജ് ജി, ബാബുലാല്‍ ജി, ജയ്റ്റ് ലി ജി എന്നിവര്‍ ഒന്നിനുപിറകെ ഒന്നായി അകാലത്തില്‍ വിട്ടുപിരിയുമ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയായിരിക്കുന്നില്ലേയെന്ന് ചിന്തിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.””- എന്നായിരുന്നു പ്രഗ്യാ സിംഗ് പറഞ്ഞത്.

അന്തരിച്ച മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുല്‍ ഗൗറിനും മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സംസ്ഥാന ബി.ജെ.പി നേതൃത്വം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയായിരുന്നു പ്രഗ്യാ സിംഗിന്റെ വിവാദ പരാമര്‍ശം.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു