ഭാരത് ബയോടെക്കിന്റെ വാക്സിൻ ശുപാർശ ചെയ്ത് സമിതി, ഡിസിജിഐയുടെ അന്തിമ തീരുമാനത്തിന് വിട്ടു

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കൊറോണ വൈറസ് വാക്സിനായ കോവാക്സിൻ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ശുപാർശ ചെയ്ത് സർക്കാർ നിയോഗിച്ച സമിതി. തങ്ങളുടെ കണ്ടെത്തലുകൾ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി ശനിയാഴ്ച വൈകുന്നേരം സമിതി സമർപ്പിച്ചു.

വാക്സിൻ അംഗീകരിക്കുന്നതിനുള്ള അന്തിമ തീരുമാനം ഡിസിജിഐയാണ് എടുക്കുക. വൈറസിനെ പ്രതിരോധിക്കുന്നതിൽ മരുന്ന് എത്രത്തോളം ഫലപ്രദമാണെന്ന് കാണിക്കുന്നതിനുള്ള വിവരങ്ങൾ ഇല്ലാതിരുന്നിട്ടും സമിതി (എസ്ഇസി-സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി) വാക്സിൻ ശുപാർശ ചെയ്യുകയായിരുന്നു.

മൂന്ന് പരിശോധന ഘട്ടങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കോവാക്സിൻ പൂർത്തിയാക്കിയത്; ഫലപ്രാപ്തി അറിയുന്നതിനുള്ള പരിശോധനയാണ് മൂന്നാമത്തേത് ഇത് നവംബറിലാണ് ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളുടെയും സംയോജിത വിശകലനത്തിന്റെ ഫലമാണ് വാക്സിന്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്ന വിവരങ്ങൾ.

ആദ്യ ഘട്ട പരിശോധനകളിൽ നിന്നും വാക്സിൻ രോഗത്തെ പ്രതിരോധിക്കുന്നുണ്ടെന്നും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇല്ലെന്നുമാണ് കാണിക്കുന്നത്. രണ്ടാം ഘട്ട പരിശോധനയിൽ വാക്സിൻ സുരക്ഷിതമാണെന്നും ആറ് മുതൽ 12 മാസം വരെ ആന്റിബോഡികൾ നിലനിൽക്കുന്നതയുമാണ് കാണിക്കുന്നത്.

മരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് സൂചിപ്പിക്കുന്നതിന് മതിയായ തെളിവുകൾ ഉണ്ടെങ്കിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അംഗീകാരം സാധാരണയായി അനുവദിക്കും.

ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്തതും പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചതുമായ കോവിഷീൽഡ് ഡിസിജിഐയുടെ അംഗീകാരത്തിനായി ഇന്നലെ സമിതി ശുപാർശ ചെയ്തിരുന്നു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്