ഭാരത് ബയോടെക്കിന്റെ വാക്സിൻ ശുപാർശ ചെയ്ത് സമിതി, ഡിസിജിഐയുടെ അന്തിമ തീരുമാനത്തിന് വിട്ടു

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കൊറോണ വൈറസ് വാക്സിനായ കോവാക്സിൻ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ശുപാർശ ചെയ്ത് സർക്കാർ നിയോഗിച്ച സമിതി. തങ്ങളുടെ കണ്ടെത്തലുകൾ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി ശനിയാഴ്ച വൈകുന്നേരം സമിതി സമർപ്പിച്ചു.

വാക്സിൻ അംഗീകരിക്കുന്നതിനുള്ള അന്തിമ തീരുമാനം ഡിസിജിഐയാണ് എടുക്കുക. വൈറസിനെ പ്രതിരോധിക്കുന്നതിൽ മരുന്ന് എത്രത്തോളം ഫലപ്രദമാണെന്ന് കാണിക്കുന്നതിനുള്ള വിവരങ്ങൾ ഇല്ലാതിരുന്നിട്ടും സമിതി (എസ്ഇസി-സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി) വാക്സിൻ ശുപാർശ ചെയ്യുകയായിരുന്നു.

മൂന്ന് പരിശോധന ഘട്ടങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കോവാക്സിൻ പൂർത്തിയാക്കിയത്; ഫലപ്രാപ്തി അറിയുന്നതിനുള്ള പരിശോധനയാണ് മൂന്നാമത്തേത് ഇത് നവംബറിലാണ് ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളുടെയും സംയോജിത വിശകലനത്തിന്റെ ഫലമാണ് വാക്സിന്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്ന വിവരങ്ങൾ.

ആദ്യ ഘട്ട പരിശോധനകളിൽ നിന്നും വാക്സിൻ രോഗത്തെ പ്രതിരോധിക്കുന്നുണ്ടെന്നും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇല്ലെന്നുമാണ് കാണിക്കുന്നത്. രണ്ടാം ഘട്ട പരിശോധനയിൽ വാക്സിൻ സുരക്ഷിതമാണെന്നും ആറ് മുതൽ 12 മാസം വരെ ആന്റിബോഡികൾ നിലനിൽക്കുന്നതയുമാണ് കാണിക്കുന്നത്.

മരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് സൂചിപ്പിക്കുന്നതിന് മതിയായ തെളിവുകൾ ഉണ്ടെങ്കിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അംഗീകാരം സാധാരണയായി അനുവദിക്കും.

ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്തതും പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചതുമായ കോവിഷീൽഡ് ഡിസിജിഐയുടെ അംഗീകാരത്തിനായി ഇന്നലെ സമിതി ശുപാർശ ചെയ്തിരുന്നു.

Latest Stories

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ