കോവാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നല്‍കേണ്ടെന്ന് ഭാരത് ബയോടെക്

കോവാക്‌സിന്‍ സ്വീകരിച്ച ശേഷം പാരസെറ്റമോളോ അല്ലെങ്കില്‍ മറ്റ് വേദനസംഹാരികളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ചില പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രങ്ങള്‍ കുട്ടികള്‍ക്കായി കോവാക്‌സിനോടൊപ്പം മൂന്ന് പാരസെറ്റമോള്‍ 500 മില്ലിഗ്രാം ഗുളികകള്‍ കഴിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ആണ് വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തിയത്.

ഏകദേശം 30,000 ത്തോളം വ്യക്തികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍, 10 മുതല്‍ 20 ശതമാനം പേരില്‍ മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത്. അതില്‍ ഭൂരിഭാഗവും വളരെ നേരിയ തോതിലുള്ളത് മാത്രമായിരുന്നു എന്നും മരുന്ന് കഴിക്കേണ്ട ആവശ്യമില്ലെന്നും കമ്പനി പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശത്തില്‍ മാത്രം മരുന്നുകള്‍ കഴിക്കേണ്ടതുള്ളു എന്നും ഭാരത് ബയോടെക് വ്യക്തമാക്കി. മറ്റ് ചില കോവിഡ് വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റമോള്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ കോവാക്‌സിന് ഇത് നിര്‍ദ്ദേശിച്ചിട്ടില്ല.

രാജ്യത്തെ 15 മുതല്‍ 18 വരെ പ്രായമുള്ളവരുടെ വാക്സിന്‍ വിതരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കൗമാരക്കാര്‍ക്ക് കോവക്‌സിനാണ് നല്‍കുന്നത്. അതേസമയം, ബുധനാഴ്ച ഉച്ചവരെ 15-18 വയസ്സിനിടയിലുള്ള ഒരു കോടിയിലധികം കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം