കോവാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നല്‍കേണ്ടെന്ന് ഭാരത് ബയോടെക്

കോവാക്‌സിന്‍ സ്വീകരിച്ച ശേഷം പാരസെറ്റമോളോ അല്ലെങ്കില്‍ മറ്റ് വേദനസംഹാരികളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ചില പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രങ്ങള്‍ കുട്ടികള്‍ക്കായി കോവാക്‌സിനോടൊപ്പം മൂന്ന് പാരസെറ്റമോള്‍ 500 മില്ലിഗ്രാം ഗുളികകള്‍ കഴിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ആണ് വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തിയത്.

ഏകദേശം 30,000 ത്തോളം വ്യക്തികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍, 10 മുതല്‍ 20 ശതമാനം പേരില്‍ മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത്. അതില്‍ ഭൂരിഭാഗവും വളരെ നേരിയ തോതിലുള്ളത് മാത്രമായിരുന്നു എന്നും മരുന്ന് കഴിക്കേണ്ട ആവശ്യമില്ലെന്നും കമ്പനി പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശത്തില്‍ മാത്രം മരുന്നുകള്‍ കഴിക്കേണ്ടതുള്ളു എന്നും ഭാരത് ബയോടെക് വ്യക്തമാക്കി. മറ്റ് ചില കോവിഡ് വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റമോള്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ കോവാക്‌സിന് ഇത് നിര്‍ദ്ദേശിച്ചിട്ടില്ല.

രാജ്യത്തെ 15 മുതല്‍ 18 വരെ പ്രായമുള്ളവരുടെ വാക്സിന്‍ വിതരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കൗമാരക്കാര്‍ക്ക് കോവക്‌സിനാണ് നല്‍കുന്നത്. അതേസമയം, ബുധനാഴ്ച ഉച്ചവരെ 15-18 വയസ്സിനിടയിലുള്ള ഒരു കോടിയിലധികം കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ