ബംഗളൂരുവിലെ കൂട്ടബലാത്സംഗവും കൊലപാതകവും; രണ്ട് പ്രതികള്‍ പിടിയിലായി; മൂന്നാമനായി പൊലീസ് അന്വേഷണം തുടരുന്നു

ബംഗളൂരുവില്‍ ഇസ്രയേലി വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്യുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. മൂന്നംഗ സംഘമാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പിന്നിലുള്ളത്. മൂന്നാമനായി പൊലീസ് ഊര്‍ജ്ജിത അന്വേഷണത്തിലാണ്.

ഗംഗാവതി സ്വദേശികളായ സായ് ചേതന്‍, മല്ലേഷ് എന്നിവരാണ് കര്‍ണാടക പൊലീസിന്റെ പിടിയിലായത്. ലൈംഗിക പീഡനം, കൂട്ടബലാത്സംഗം, കവര്‍ച്ച കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തി കേസെടുത്തിരിക്കുന്നത്. പീഡനത്തിന് ഇരയായ യുവതികള്‍ നിലവില്‍ ചികിത്സയിലാണ്.

ഇരുവരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ബിബാഷിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30ന് കൊപ്പലിലെ കനാലിനടുത്ത് നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ മൂന്നംഗ സംഘമാണ് രണ്ട് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയത്.

കുറ്റകൃത്യത്തിനു മുന്‍പ് സ്ത്രീകളോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രികരെയും കനാലിലേക്ക് തള്ളിയിടുകയായിരുന്നു. അമേരിക്കക്കാരനായ ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശി പങ്കജ് എന്നിവര്‍ കനാലില്‍ നിന്ന് നീന്തിക്കയറിയെങ്കിലും ബിബാഷിന് രക്ഷപ്പെടാനായില്ല. ബൈക്കിലെത്തിയ അക്രമികള്‍ അടുത്ത് എവിടെയാണ് പെട്രോള്‍ ലഭിക്കുക എന്ന് അന്വേഷിച്ചു.

പിന്നാലെ പണം ആവശ്യപ്പെട്ടു. അത് നല്‍കാന്‍ വിസമ്മതിച്ചതോടെ സഞ്ചാരികളെ ആക്രമിക്കാന്‍ തുടങ്ങി. പുരുഷന്മാരെ കനാലിലേക്ക് തള്ളിയിട്ടു. ഇസ്രയേലി യുവതിയേയും ഹോംസ്റ്റേ ഉടമയായ 29-കാരിയേയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ തന്നെ കടന്നുകളഞ്ഞു എന്നുമാണ് പരാതിയിലുള്ളത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”