ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു; ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് യശ്വന്ത് സിന്‍ഹ

നിയുക്ത ഇന്ത്യന്‍ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് യശ്വന്ത് സിന്‍ഹ ആശംസ അറിയിച്ചത്.

‘രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ച ദ്രൗപദി മുര്‍മുവിനെ എല്ലാവര്‍ക്കുമൊപ്പം ഞാനും അഭിനന്ദിക്കുന്നു. രാഷ്ട്രപതി എന്ന നിലയില്‍ ഭയമോ പക്ഷപാതമോ കൂടാതെ പ്രവര്‍ത്തിക്കാനാവട്ടെ. കൂടാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു’ സിന്‍ഹ ട്വീറ്റ് ടെയ്തു.

60 ശതമാനത്തിലധികം വോട്ട് നേടിയാണ് ദ്രൗപദി മുര്‍മു ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗോത്ര വര്‍ഗ പശ്ചാത്തലത്തില്‍ നിന്നെത്തി ആദ്യമായി ഇന്ത്യന്‍ പ്രസിഡന്റാകുന്ന വ്യക്തിയാണ് സന്താള്‍ വിഭാഗക്കാരിയായ ദ്രൗപദി മുര്‍മു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി 64.03 ശതമാനം വോട്ടുകളും യശ്വന്ത് സിന്‍ഹ 35.97 ശതമാനം വോട്ടുകളും നേടി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ മുര്‍മുവിനെ സന്ദര്‍ശിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആഘോഷങ്ങള്‍ നടന്നു. നിയുക്ത രാഷ്ട്രപതിയായ മുര്‍മു ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ