കാവേരി പ്രശ്നം: ബെംഗളൂരുവിൽ ബന്ദ് തുടങ്ങി, ബുധനാഴ്ച രാത്രിവരെ നിരോധനാജ്ഞ, കനത്ത സുരക്ഷയിൽ നഗരം

കാവേരി നദീയിൽ നിന്ന് വെള്ളം തമിഴ്‌നാടിനു വിട്ടു നല്‍കുന്നതില്‍ പ്രതിഷേധിച്ച് ബെംഗളുരുവിൽ ബന്ദ് ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് കര്‍ണാടക ജലസംരക്ഷണ സമിതി നഗരത്തില്‍ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ബെംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച രാത്രി 12 മണിവരെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിരോധനാജ്ഞ ലംഘിച്ചും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറാനുള്ള സാധ്യത കണക്കിലെടുത്തു നഗരത്തിൽ പോലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. ബെംഗളരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ബന്ദ് ആഹ്വാനത്തില്‍ നിന്ന് പിന്മാറാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടെങ്കിലും സമരാനുകൂലികള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നായിരുന്നു അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.


അതേസമയം നേരത്തെ ബന്ദിനെ പിന്തുണച്ചിരുന്ന കര്‍ണാടക ആര്‍ടിസി, ബിഎംടിസി ബസുകള്‍ സാധാരണപോലെ സര്‍വീസ് നടത്തും. പോലീസ് കമ്മീഷണര്‍ ഇടപെട്ടതോടെയാണ് തുടക്കത്തില്‍ ബന്ദിനെ അനുകൂലിച്ചിരുന്ന 175 ഓളം സംഘടനകളിൽ നിരവധി പേര്‍ പിന്തിരിഞ്ഞത്. ഓല – യൂബര്‍ ഉള്‍പ്പടെയുളള ഓണ്‍ലൈന്‍ സ്വകാര്യ ടാക്‌സി സര്‍വീസുകളും പിന്തുണ പിന്‍വലിച്ചു സര്‍വീസ് നടത്തുന്നുണ്ട്.

സംസ്ഥാന അതിര്‍ത്തികളും ദേശീയ പാതകളും ഉപരോധിക്കാന്‍ ബന്ദനുകൂലികള്‍ നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ഇവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കര്‍ണാടക നിയമസഭാ വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ബിജെപി -ജെഡിഎസ് എംഎല്‍എമാര്‍ ഇന്നു രണ്ടു മണിക്കൂര്‍ ഉപവസിക്കും. 29ന് ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദിനെ ബിജെപി പിന്തുണക്കുമെന്ന് മുതിര്‍ന്ന നേതാവ് ബിഎസ് യെദ്യൂരപ്പ അറിയിച്ചു.

കാവേരി നദിയില്‍ നിന്ന് പ്രതിദിനം 5000 ക്യുസെസ് വെള്ളം തമിഴ്‌നാടിനു വിട്ടു നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടാണ് കന്നഡ സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നതും സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതും.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ