മോദിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന 'പി. എം മോദി'സിനിമയ്ക്ക് പിന്നാലെ ദൂരൂഹ ചാനല്‍ 'നമോ ടിവി'യ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് 

പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയുടെ റിലീസിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നരേന്ദ്രമോദിയ്ക്ക് വേണ്ടി പി ആര്‍ പണിയെടുക്കുന്ന നമോ ടി വിയ്ക്കും ബാധകമെന്ന് കമ്മീഷന്‍. ആര്‍ട്ടിക്കിള്‍ 324 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.മോദിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന സിനിമയായ “പി എം മോദി” തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ടിവിയ്ക്കും നിരോധനം  ഏര്‍പ്പെടുത്തിയത്. ദുരൂഹമായ സാഹചര്യത്തിലാണ് ചാനല്‍ സംപ്രേഷണം ആരംഭിച്ചതും വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതും.

വെള്ളിയാഴ്ച രാജ്യവ്യാപകമായി സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത നടപടി. നേരത്തെ, സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പ് സിനിമ തിയേറ്ററുകളിലെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ നീക്കം. വിവേക് ഒബ്‌റോയി മോദിയായെത്തുന്ന ചിത്രത്തില്‍ ബോമന്‍ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബര്‍ഖ ബിഷ്ട്, ദര്‍ശന്‍ റവാല്‍, അക്ഷദ് ആര്‍ സലൂജ, സുരേഷ് ഒബ്‌റോയ്, അഞ്ചന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിന്‍ കാര്യേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തുടങ്ങിയ നമോ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു

മോദിയുടെ ലോഗോയും പ്രസംഗങ്ങളും സംപ്രേഷണം ചെയ്യുന്ന ചാനലിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ടിവിയുടെ പ്രൊമോട്ടര്‍മാര്‍ എന്നാണ് വാര്‍ത്തകള്‍. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും വാര്‍ത്തകള്‍ നല്‍കുന്നതെന്നുമായിരുന്ന നമോ ടിവിയ്ക്കെതിരെയുള്ള പ്രധാന വിമര്‍ശനം.
ചാനലില്‍ നിരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 31 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നമോ ചാനല്‍ ഉദ്ഘാടനം ചെയ്തത്. റഫേലില്‍ തിരിച്ചടിയാകുന്ന വിധിയും ഇന്ന് തന്നെയാണ് സുപ്രീം കോടതിയില്‍ നിന്നു വന്നത്. റഫാലില്‍ ചോര്‍ന്ന് കിട്ടിയി രേഖകളും സ്വീകാര്യമാണെന്നായിരുന്ന കോടതിയുടെ വിധി. ഹിന്ദു ദിനപത്രം വാര്‍ത്തയായി നല്‍കിയ രേഖകള്‍ കോടതി പരിഗണിക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. ഇതോടെ 30000 കോടി രൂപയുടെ അഴിമതിയുള്ള വിവാദ ഇടപാടില്‍ മോദിയിലേക്കും അന്വേഷണം വന്നേക്കുമെന്ന ആശങ്കയിലാണ് ബിജെപി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക