മോദിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന 'പി. എം മോദി'സിനിമയ്ക്ക് പിന്നാലെ ദൂരൂഹ ചാനല്‍ 'നമോ ടിവി'യ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് 

പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയുടെ റിലീസിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നരേന്ദ്രമോദിയ്ക്ക് വേണ്ടി പി ആര്‍ പണിയെടുക്കുന്ന നമോ ടി വിയ്ക്കും ബാധകമെന്ന് കമ്മീഷന്‍. ആര്‍ട്ടിക്കിള്‍ 324 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.മോദിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന സിനിമയായ “പി എം മോദി” തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ടിവിയ്ക്കും നിരോധനം  ഏര്‍പ്പെടുത്തിയത്. ദുരൂഹമായ സാഹചര്യത്തിലാണ് ചാനല്‍ സംപ്രേഷണം ആരംഭിച്ചതും വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതും.

വെള്ളിയാഴ്ച രാജ്യവ്യാപകമായി സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത നടപടി. നേരത്തെ, സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പ് സിനിമ തിയേറ്ററുകളിലെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ നീക്കം. വിവേക് ഒബ്‌റോയി മോദിയായെത്തുന്ന ചിത്രത്തില്‍ ബോമന്‍ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബര്‍ഖ ബിഷ്ട്, ദര്‍ശന്‍ റവാല്‍, അക്ഷദ് ആര്‍ സലൂജ, സുരേഷ് ഒബ്‌റോയ്, അഞ്ചന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിന്‍ കാര്യേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തുടങ്ങിയ നമോ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു

മോദിയുടെ ലോഗോയും പ്രസംഗങ്ങളും സംപ്രേഷണം ചെയ്യുന്ന ചാനലിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ടിവിയുടെ പ്രൊമോട്ടര്‍മാര്‍ എന്നാണ് വാര്‍ത്തകള്‍. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും വാര്‍ത്തകള്‍ നല്‍കുന്നതെന്നുമായിരുന്ന നമോ ടിവിയ്ക്കെതിരെയുള്ള പ്രധാന വിമര്‍ശനം.
ചാനലില്‍ നിരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 31 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നമോ ചാനല്‍ ഉദ്ഘാടനം ചെയ്തത്. റഫേലില്‍ തിരിച്ചടിയാകുന്ന വിധിയും ഇന്ന് തന്നെയാണ് സുപ്രീം കോടതിയില്‍ നിന്നു വന്നത്. റഫാലില്‍ ചോര്‍ന്ന് കിട്ടിയി രേഖകളും സ്വീകാര്യമാണെന്നായിരുന്ന കോടതിയുടെ വിധി. ഹിന്ദു ദിനപത്രം വാര്‍ത്തയായി നല്‍കിയ രേഖകള്‍ കോടതി പരിഗണിക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. ഇതോടെ 30000 കോടി രൂപയുടെ അഴിമതിയുള്ള വിവാദ ഇടപാടില്‍ മോദിയിലേക്കും അന്വേഷണം വന്നേക്കുമെന്ന ആശങ്കയിലാണ് ബിജെപി.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്