അയോദ്ധ്യ-ബാബറി മസ്ജിദ് തർക്കം രമ്യമായി ചർച്ച ചെയ്തു പരിഹരിക്കാൻ ഇരുമതങ്ങളുടെയും കക്ഷികൾ ആഗ്രഹിക്കുന്നു: മദ്ധ്യസ്ഥ പാനൽ സുപ്രീം കോടതിയിൽ

എഴുപത് വർഷത്തിലേറെ പഴക്കമുള്ള രാം ജന്മഭൂമി-ബാബറി മസ്ജിദ് തർക്കം രമ്യമായി പരിഹരിക്കുന്നതിനായി ചർച്ചകൾ പുനരാരംഭിക്കണമെന്ന അഭ്യർത്ഥനയുമായി അയോദ്ധ്യ മദ്ധ്യസ്ഥ സമിതി സുപ്രീം കോടതിയിൽ മെമ്മോറാണ്ടം സമർപ്പിച്ചു. ഹിന്ദു-മുസ്ലിം കക്ഷികൾ ഇതുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിച്ച് സമിതിയെ സമീപിച്ചതായും മെമ്മോറാണ്ടത്തിൽ പറയുന്നു.

അയോദ്ധ്യ തർക്ക അപ്പീലുകൾ സുപ്രീം കോടതി തുടർന്നും കേൾക്കുമ്പോൾ തന്നെ മദ്ധ്യസ്ഥത തുടരാമെന്ന് കക്ഷികൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും മെമ്മോറാണ്ടം വ്യക്തമാക്കി.

അയോദ്ധ്യ-ബാബറി മസ്ജിദ് വിഷയത്തിൽ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള 70 വർഷത്തിലേറെ നീണ്ട തർക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരാൻ സുന്നി വഖഫ് ബോർഡും നിർവാണി അഖാരയും സന്നദ്ധത പ്രകടിപ്പിച്ചതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കഴിഞ്ഞ തവണ ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള ചില കക്ഷികളുടെ ഭാഗത്ത് നിന്നും ചെറുത്തു നിൽപ്പുണ്ടായെന്നും ഇത് മൂലം ചിലർക്ക് അലോസരമുണ്ടാകുകയും ജൂലൈ 29-ന് അവസാന നിമിഷം പെട്ടെന്ന് ചർച്ച ഉപേക്ഷിക്കപ്പെടുകയും ചെയ്തു, അവസാനമായി ചർച്ച എവിടെയാണോ നിർത്തിയത് അവിടുന്ന് ചർച്ചകൾ പുനരാരംഭിക്കണം എന്നാണ് കക്ഷികൾ മുൻ സുപ്രീം കോടതി ജഡ്ജി എഫ്.എം.ഐ കലിഫുല്ല, ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവർ ഉൾപ്പെട്ട മദ്ധ്യസ്ഥ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അയോദ്ധ്യ ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് 2- ന് നടന്ന വാദം കേൾക്കലിൽ അന്തിമ തീർപ്പുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. മദ്ധ്യസ്ഥത കാരണം തീർപ്പ് കൽപ്പിക്കാത്ത അപ്പീലുകളുടെ വിധിന്യായം ഓഗസ്റ്റ് 6 മുതൽ ആരംഭിച്ചു. 20- ഓളം കോടതി വിചാരണകൾ അവസാനിച്ചു. അഞ്ച് ജഡ്ജി ബെഞ്ചാണ് അപ്പീലുകൾ ദിവസേന കേൾക്കുന്നത്.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ