പൊലീസ് കസ്റ്റഡിയിലെ ക്രൂരമർദ്ദനം, തമിഴ്‌നാട്ടിൽ ഓട്ടോ ഡ്രൈവർ മരിച്ചു

പൊലീസ് കസ്റ്റഡിയിൽ വച്ചുള്ള ക്രൂരമർദ്ദനത്തിന്റെ മറ്റൊരു കേസ് കൂടി തമിഴ്‌നാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിൽ ശാരീരിക പീഡനത്തെ തുടർന്ന് ഒരു ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 15 ദിവസത്തിന് ശേഷം മരിച്ചു.

മരിച്ച ഓട്ടോ ഡ്രൈവർ എൻ കുമരേശനെ ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വിളിപ്പിച്ചതായി ബന്ധു പറഞ്ഞു. കസ്റ്റഡിയിൽ പൊലീസ് ഇയാളെ മർദ്ദിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഒരു ദിവസത്തെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം, കുമരേശൻ വീട്ടിൽ തിരിച്ചെത്തി, ഇദ്ദേഹം ആരോടും അധികം സംസാരിച്ചില്ല. പിന്നീട് കുമരേശൻ രക്തം ഛർദ്ദിക്കാൻ തുടങ്ങി, സുരണ്ടായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കുമരേശന്റെ വൃക്കയ്ക്കും പ്ലീഹയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് നടത്തിയ ക്രൂരതയെക്കുറിച്ച് കുമരേശൻ വെളിപ്പെടുത്തി.

പൊലീസ് സ്റ്റേഷനുള്ളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയരുതെന്നും പുറത്തുപറഞ്ഞാൽ തന്റെ പിതാവിനെ ഉപദ്രവിക്കുമെന്ന് പൊലീസുകാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുമരേശൻ പറഞ്ഞു.

കുമരേശന്റെ മരണശേഷം ഇന്നലെ വൈകുന്നേരം നീതി ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധ പ്രകടനം നടത്തി. ഐപിസി സെക്ഷൻ 174 (3) പ്രകാരം രണ്ട് പൊലീസുകാർ, സബ് ഇൻസ്പെക്ടർ ചന്ദ്രശേഖർ, കോൺസ്റ്റബിൾ കുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Latest Stories

IND VS ENG: ജഡേജയും ശാർദൂൽ താക്കൂറുമില്ല, ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുളള ഇന്ത്യൻ ടീം ഇങ്ങനെ, പ്രവചനവുമായി മുൻ ഇന്ത്യൻ താരം

സ്റ്റേഷനിൽ ഒളിക്യാമറവച്ച് വനിതാ പോലീസുകാർ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകർത്തി; പൊലീസുകാരൻ അറസ്റ്റിൽ

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണത്തിന് ഇസ്രയേല്‍ ഒരുങ്ങുന്നു?; അമേരിക്ക കനത്ത ജാഗ്രതയില്‍, പശ്ചിമേഷ്യയിലെ ഉദ്യോഗസ്ഥരേയും ആശ്രിതരേയും പിന്‍വലിക്കുന്നു

കുംഭമേളയിലും കോവിഡ് കാലത്തും ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്; ആരെങ്കിലും രാജിവെച്ചോ; ബെംഗളൂരുവില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്; സിദ്ധരാമയ്യയും ശിവകുമാറും രാജിവയ്ക്കില്ലെന്ന് കോണ്‍ഗ്രസ്

ആരാധകർക്ക് ഇനി ആവേശം കൂടും; കണ്ണപ്പയുടെ ഗ്രാൻഡ് ട്രെയിലർ ലോഞ്ച് ഇവന്റ് ജൂൺ 14ന് കൊച്ചിയിൽ!

പൊതുഖജനാവില്‍ നിന്ന് പണമെടുക്കുന്നത് എന്തിന്?; മലിനീകരണം നിയന്ത്രിക്കാന്‍ കപ്പല്‍ കമ്പനിയില്‍ നിന്ന് പണമീടാക്കണം; ഏതൊക്കെ തരത്തില്‍ നഷ്ടപരിഹാരം ഈടാക്കാമെന്ന് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കപ്പലിലെ തീയണയ്ക്കാന്‍ വ്യോമസേന ഹെലികോപ്ടര്‍; ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമം

അശ്വിൻ പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നതെന്ന് യുവതി; വീട്ടിൽ ബിരിയാണി, അവൻ മണ്ണ് വാരി തിന്നാറില്ലെന്ന് ദിയ കൃഷ്ണ

IND VS ENG: കോഹ്ലിയുണ്ടെങ്കിൽ ഇന്ത്യയെ നേരിടാൻ ഏത് ടീമും ഭയക്കും, വിരമിക്കൽ പിൻവലിക്കാൻ സൂപ്പർതാരത്തോട് മുൻ ക്രിക്കറ്റർമാർ, എന്നാൽ...,

ത്രിവിക്രമിന്റെ ചിത്രത്തിൽ നിന്ന് അല്ലു അർജുൻ പിന്മാറി; ജൂനിയർ എൻ‌ടി‌ആർ ആ വേഷം ഏറ്റെടുക്കുമോ?