പൊലീസ് കസ്റ്റഡിയിലെ ക്രൂരമർദ്ദനം, തമിഴ്‌നാട്ടിൽ ഓട്ടോ ഡ്രൈവർ മരിച്ചു

പൊലീസ് കസ്റ്റഡിയിൽ വച്ചുള്ള ക്രൂരമർദ്ദനത്തിന്റെ മറ്റൊരു കേസ് കൂടി തമിഴ്‌നാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിൽ ശാരീരിക പീഡനത്തെ തുടർന്ന് ഒരു ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 15 ദിവസത്തിന് ശേഷം മരിച്ചു.

മരിച്ച ഓട്ടോ ഡ്രൈവർ എൻ കുമരേശനെ ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വിളിപ്പിച്ചതായി ബന്ധു പറഞ്ഞു. കസ്റ്റഡിയിൽ പൊലീസ് ഇയാളെ മർദ്ദിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഒരു ദിവസത്തെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം, കുമരേശൻ വീട്ടിൽ തിരിച്ചെത്തി, ഇദ്ദേഹം ആരോടും അധികം സംസാരിച്ചില്ല. പിന്നീട് കുമരേശൻ രക്തം ഛർദ്ദിക്കാൻ തുടങ്ങി, സുരണ്ടായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കുമരേശന്റെ വൃക്കയ്ക്കും പ്ലീഹയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് നടത്തിയ ക്രൂരതയെക്കുറിച്ച് കുമരേശൻ വെളിപ്പെടുത്തി.

പൊലീസ് സ്റ്റേഷനുള്ളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയരുതെന്നും പുറത്തുപറഞ്ഞാൽ തന്റെ പിതാവിനെ ഉപദ്രവിക്കുമെന്ന് പൊലീസുകാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുമരേശൻ പറഞ്ഞു.

കുമരേശന്റെ മരണശേഷം ഇന്നലെ വൈകുന്നേരം നീതി ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധ പ്രകടനം നടത്തി. ഐപിസി സെക്ഷൻ 174 (3) പ്രകാരം രണ്ട് പൊലീസുകാർ, സബ് ഇൻസ്പെക്ടർ ചന്ദ്രശേഖർ, കോൺസ്റ്റബിൾ കുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Latest Stories

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്