പൊലീസ് കസ്റ്റഡിയിലെ ക്രൂരമർദ്ദനം, തമിഴ്‌നാട്ടിൽ ഓട്ടോ ഡ്രൈവർ മരിച്ചു

പൊലീസ് കസ്റ്റഡിയിൽ വച്ചുള്ള ക്രൂരമർദ്ദനത്തിന്റെ മറ്റൊരു കേസ് കൂടി തമിഴ്‌നാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിൽ ശാരീരിക പീഡനത്തെ തുടർന്ന് ഒരു ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 15 ദിവസത്തിന് ശേഷം മരിച്ചു.

മരിച്ച ഓട്ടോ ഡ്രൈവർ എൻ കുമരേശനെ ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വിളിപ്പിച്ചതായി ബന്ധു പറഞ്ഞു. കസ്റ്റഡിയിൽ പൊലീസ് ഇയാളെ മർദ്ദിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഒരു ദിവസത്തെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം, കുമരേശൻ വീട്ടിൽ തിരിച്ചെത്തി, ഇദ്ദേഹം ആരോടും അധികം സംസാരിച്ചില്ല. പിന്നീട് കുമരേശൻ രക്തം ഛർദ്ദിക്കാൻ തുടങ്ങി, സുരണ്ടായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കുമരേശന്റെ വൃക്കയ്ക്കും പ്ലീഹയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് നടത്തിയ ക്രൂരതയെക്കുറിച്ച് കുമരേശൻ വെളിപ്പെടുത്തി.

പൊലീസ് സ്റ്റേഷനുള്ളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയരുതെന്നും പുറത്തുപറഞ്ഞാൽ തന്റെ പിതാവിനെ ഉപദ്രവിക്കുമെന്ന് പൊലീസുകാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും കുമരേശൻ പറഞ്ഞു.

കുമരേശന്റെ മരണശേഷം ഇന്നലെ വൈകുന്നേരം നീതി ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധ പ്രകടനം നടത്തി. ഐപിസി സെക്ഷൻ 174 (3) പ്രകാരം രണ്ട് പൊലീസുകാർ, സബ് ഇൻസ്പെക്ടർ ചന്ദ്രശേഖർ, കോൺസ്റ്റബിൾ കുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍