കശ്മീരിനെ അടര്‍ത്തിമാറ്റണമെന്ന പരാമര്‍ശം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍; പ്രതികാരമെന്ന് ആരോപണം

കശ്മീരിനെ അടര്‍ത്തിമാറ്റണമെന്ന പരമര്‍ശത്തില്‍ പ്രശസ്ത എഴുത്തുകാരിയായ അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍. 13 വര്‍ഷം പഴയ കേസിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

സമൂഹത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ പരാതില്‍ എടുത്ത കേസിലാണ് അരുന്ധതിയെയും കശ്മീര്‍ കേന്ദ്രസര്‍വകലാശാല മുന്‍ പ്രൊഫസര്‍ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന അനുമതി നല്‍കിയത്.

രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന സമിതി (സിആര്‍പിപി) 2010 ഒക്ടോബര്‍ 10ന് ഡല്‍ഹി എല്‍ടിജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ആസാദി- ദി ഒണ്‍ലി വേ’ പരിപാടിയില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്ത കേസില്‍ ഇരുവര്‍ക്കുമെതിരെ പരാതി ഉയര്‍ന്നിരുന്നു.

ഔദ്യോഗികമായി 2010 ഒക്ടോബര്‍ 28ന് സുശീല്‍ പാണ്ഡെ വിവരവകാശ പ്രവര്‍ത്തകന്‍ തിലക്മാര്‍ഗ് പൊലീസിന് പരാതി നല്‍കി. പ്രസംഗത്തില്‍ കശ്മീരിനെ അടര്‍ത്തിമാറ്റണമെന്നത് ഉള്‍പ്പെടെയുള്ള വിവാദപരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഇയാള്‍ പരാതിയില്‍ ആരോപിച്ചിരുന്നത്. ഈ പരാതിയില്‍ നവംബര്‍ 27ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന് യുഎപിഎ നിയമത്തിലെ 13-ാം വകുപ്പ് ചുമതി കേസെടുത്തു. അരുന്ധതി റോയിയും ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനും ഐപിസി 153എ, 153ബി, 505 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി ബോധ്യപ്പെട്ടതിനാലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതെന്ന് ലെഫ്. ഗവര്‍ണര്‍ അറിയിച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ നടപടി പ്രതികാരത്തിന്റെ ഭാഗമാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഇതിനെതിരെ വിവിധ ഇടങ്ങളില്‍ പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്.

Latest Stories

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി