കശ്മീരിനെ അടര്‍ത്തിമാറ്റണമെന്ന പരാമര്‍ശം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍; പ്രതികാരമെന്ന് ആരോപണം

കശ്മീരിനെ അടര്‍ത്തിമാറ്റണമെന്ന പരമര്‍ശത്തില്‍ പ്രശസ്ത എഴുത്തുകാരിയായ അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍. 13 വര്‍ഷം പഴയ കേസിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

സമൂഹത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ പരാതില്‍ എടുത്ത കേസിലാണ് അരുന്ധതിയെയും കശ്മീര്‍ കേന്ദ്രസര്‍വകലാശാല മുന്‍ പ്രൊഫസര്‍ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന അനുമതി നല്‍കിയത്.

രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന സമിതി (സിആര്‍പിപി) 2010 ഒക്ടോബര്‍ 10ന് ഡല്‍ഹി എല്‍ടിജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ആസാദി- ദി ഒണ്‍ലി വേ’ പരിപാടിയില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്ത കേസില്‍ ഇരുവര്‍ക്കുമെതിരെ പരാതി ഉയര്‍ന്നിരുന്നു.

ഔദ്യോഗികമായി 2010 ഒക്ടോബര്‍ 28ന് സുശീല്‍ പാണ്ഡെ വിവരവകാശ പ്രവര്‍ത്തകന്‍ തിലക്മാര്‍ഗ് പൊലീസിന് പരാതി നല്‍കി. പ്രസംഗത്തില്‍ കശ്മീരിനെ അടര്‍ത്തിമാറ്റണമെന്നത് ഉള്‍പ്പെടെയുള്ള വിവാദപരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഇയാള്‍ പരാതിയില്‍ ആരോപിച്ചിരുന്നത്. ഈ പരാതിയില്‍ നവംബര്‍ 27ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന് യുഎപിഎ നിയമത്തിലെ 13-ാം വകുപ്പ് ചുമതി കേസെടുത്തു. അരുന്ധതി റോയിയും ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനും ഐപിസി 153എ, 153ബി, 505 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി ബോധ്യപ്പെട്ടതിനാലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതെന്ന് ലെഫ്. ഗവര്‍ണര്‍ അറിയിച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ നടപടി പ്രതികാരത്തിന്റെ ഭാഗമാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഇതിനെതിരെ വിവിധ ഇടങ്ങളില്‍ പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ