ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായ യുവതിക്ക് നേരെ ആക്രമണം; മുടിമുറിച്ച് മുഖത്ത് കരി ഓയില്‍ ഒഴിച്ചു

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ഒരു കൂട്ടം സ്ത്രീകള്‍ പരസ്യമായി ആക്രമിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലാണ് സംഭവം. പീഡത്തിനിരയായ യുവതിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ സ്ത്രീകള്‍ യുവതിയുടെ മുടി മുറിച്ച് മുഖത്ത് കരി ഓയില്‍ ഒഴിച്ചു. തുടര്‍ന്ന യുവതിയെ ചെരുപ്പുമാല അണിയിക്കുകയും നഗരമധ്യത്തിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന യുവതിയെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയെ അപമാനിക്കുന്നത് നോക്കി നിന്ന് അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ആള്‍ക്കൂട്ടത്തേയും ദൃശ്യങ്ങളില്‍ കാണാം. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്ററിലൂടെ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. അനധികൃതമായി മദ്യവില്‍പ്പന നടത്തുന്ന ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചതാണ് സംഭവമെന്ന് സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. യുവതിക്കും കുടുംബത്തിനും പൊലീസ് സമ്പൂര്‍ണ പരിരക്ഷ ഉറപ്പുവരുത്തണം എന്നും സ്വാതി ആവശ്യപ്പെട്ടു.

അതേസമയം യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലി പേരെ അറസ്റ്റ് ചെയ്തതായി ഷാഹ്ദറ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. സത്യസുന്ദരം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു. യുവതിക്ക് കൗണ്‍സലിങ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ് എന്നും പൊലീസ് അറിയിച്ചു.

അടുത്തിടെ ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബമാണ് യുവതിയെ അപമാനിച്ചത് എന്ന് വ്യക്തമായി. യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം യുവതിയാണെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കള്‍ ആക്രമിച്ചത്. യുവാവിന്റെ മരണശേഷം യുവതി തന്റെ കുഞ്ഞിനൊപ്പം വാടക വീട്ടില്‍ കഴിയുകയായിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം