അസമില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്; ലംഘിച്ചാല്‍ കനത്ത പിഴ

ജനുവരി 15 മുതല്‍ വാക്സിനേഷന്‍ എടുക്കാത്ത ആളുകളെ പൊതു സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് അസം സര്‍ക്കാര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പ്രത്യേകിച്ചും അതിവേഗം പടരുന്ന ഒമൈക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണിത്.

സര്‍ക്കാര്‍ ഓഫീസുകള്‍, മാളുകള്‍, സിനിമാ ഹാളുകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍,വിവാഹ ഹാളുകള്‍ എന്നിവയില്‍ പൂര്‍ണ്ണമായി കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. കുത്തിവയ്പ് എടുക്കാത്തവരെ സിറ്റി ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗതത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

നിയമം ലംഘിച്ചാല്‍ വകുപ്പ് മേധാവിയോ മാള്‍, സിനിമാ ഹാള്‍, റസ്റ്റോറന്റ്, ഹോട്ടല്‍, ബസ് സര്‍വീസ് എന്നിവയുടെ മാനേജ്‌മെന്റോ 25,000 രൂപ വീതം പിഴ അടയ്‌ക്കേണ്ടി വരും.സംസ്ഥാനത്ത് ജനുവരി ഒന്നിന് 150 കേസുകള്‍ ആയിരുന്നു.ഇത് ഒമ്പത് ഒമൈക്രോണ്‍ കേസുകള്‍ ഉള്‍പ്പെടെ 844 ആയി ഉയര്‍ന്നിരിക്കുകയാണ്.

Latest Stories

സംസ്ഥാനത്തെ എല്ലാ ഡിഎംഒ ഓഫീസിലേക്കും വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച്; യൂത്ത് ലീഗ് പ്രതിഷേധം ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ

എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം; അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം സ്വദേശി ആദര്‍ശ് എം സജി

യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍

അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ

മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലെ പൂജയ്ക്ക് വേണ്ടി ഉപവാസം, ഷെഫാലിയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് മരുന്നുകൾ?