ബിഹാറില്‍ തിരിച്ചടി; മധ്യപ്രദേശിൽ മത്സരിക്കാൻ തയ്യാറായി ഒവെെസിയുടെ എ.ഐ.എം.ഐ.എം

മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി അസദുദ്ദീൻ ഒവെെസിയുടെ എഐഎംഐഎം. മധ്യപ്രദേശിലെ ഏഴ് ജില്ലകളിലായി ജൂലെെ ആറ് മുതൽ 13 വരെ നടക്കുന്ന തിരഞ്ഞെടുപ്പിലാണ് അസദുദ്ദീൻ ഒവെെസിയുടെ പാർട്ടിയായ എഐഎംഐഎം മത്സരിക്കാനിറങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബീഹാറിൽ അഞ്ച് സീറ്റുകളും മഹാരാഷ്ട്രയിൽ രണ്ട് സീറ്റുകളും സ്വന്തമാക്കിയ  എഐഎംഐഎം 2023ന്റെ അവസാനത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് സൂചനകളുണ്ട്.

രണ്ട് ഘട്ടങ്ങളായാണ് മധ്യപ്രദേശിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2023ന്റെ അവസാനത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഉവെെസിയുടെ പാർട്ടി മത്സരിക്കുമെന്ന സൂചനകൾ കൂടി ഇത് നൽകുന്നുണ്ട്. ന​ഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് വരവറിയിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഉവെെസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

“2023 ലെ നിയമസഭ തെരഞ്ഞെടുപ്പിനായുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ തുടങ്ങി” എന്ന് ഉവെെസി അറിയിച്ചു. അതേസമയം, ബിഹാറില്‍ നിന്നുള്ള ഉവെെസിയുടെ എഐഎംഐഎമ്മിന്റെ അഞ്ച് എംഎല്‍എമാരില്‍ നാലുപേർ കഴിഞ്ഞദിവസം രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നിരുന്നു. എംഎല്‍എമാരായ ഷാനവാസ് ആലം, മൊഹമ്മദ് ഇസ്ഹാര്‍ അസഫി, അഞ്ജര്‍ നയനി, സയ്യിദ് രുകുനുദ്ദീന്‍ അഹമ്മദ് എന്നിവരാണ് ആര്‍ജെഡിയില്‍ ചേര്‍ന്നത്.

സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അക്തറുല്‍ ഇമാന്‍ മാത്രമാണ് നിലവിൽ ഉവെെസിയുടെ എഐഎംഐഎമ്മിൽ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ച അഞ്ചാമത്തെ എംഎല്‍എ. രാഷ്ട്രീയ ജനതാദളിലെത്തിയവരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അംഗത്വം നല്‍കി സ്വീകരിച്ചു

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം