ചൈനയുടെ അതിർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യം “ശേഷി വികസന”ത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും: പുതിയ കരസേനാ മേധാവി

ചൈനയുടെ അതിർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യം “ശേഷി വികസന” ത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അതിർത്തിയിൽ സമാധാനവും പ്രശാന്തതയും നിലനിർത്തുന്നത് “അന്തിമ പരിഹാര” ത്തിൽ എത്തിച്ചേരാൻ സഹായിക്കുമെന്നും പുതിയ സൈനിക മേധാവി ജനറൽ എം എം നരവാനെ പറഞ്ഞു.

പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ സംബന്ധിച്ച് കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അത്തരമൊരു സാഹചര്യത്തിൽ ഭീകരതയുടെ ഉറവിടങ്ങളിൽ മുൻ‌കൂട്ടി ആക്രമണം നടത്താനുള്ള അവകാശം ഇന്ത്യയിൽ നിക്ഷിപ്തമാണെന്നും ജനറൽ ബിപിൻ റാവത്തിൽ നിന്ന് ഇന്നലെ ചുമതലയേറ്റ സൈനിക മേധാവി എം എം നരവാനെ പറഞ്ഞു.

നിയന്ത്രണ രേഖ ഉൾപ്പെടുന്ന “വെസ്റ്റേൺ ഫ്രണ്ടി”ൽ വളരെയധികം ശ്രദ്ധ നൽകി കൊണ്ടിരിക്കെ, “നോർത്തേൺ ഫ്രണ്ടിനും തുല്യമായ ശ്രദ്ധ ആവശ്യമാണ്” എന്ന് അദ്ദേഹം പറഞ്ഞു. “ഈ സാഹചര്യത്തിലാണ് നമ്മുടെ രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന വടക്കൻ അതിർത്തികളിൽ സൈനിക ശേഷി വികസനവുമായി നമ്മൾ ഇപ്പോൾ മുന്നോട്ടു പോകുന്നത്,” നേരത്തെ ചൈനയുമായുള്ള 4,000 കിലോമീറ്റർ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള ഈസ്റ്റേൺ കമാൻഡിന് നേതൃത്വം നൽകിയിട്ടുള്ള ജനറൽ എം എം നരവാനെ പറഞ്ഞു.

“നമ്മൾക്ക് ചൈനയുമായി യഥാർത്ഥ നിയന്ത്രണരേഖയുണ്ട്. അതിർത്തി തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, അതിർത്തികളിൽ സമാധാനം നിലനിർത്തുന്നതിൽ നമ്മൾ വളരെയധികം പുരോഗതി കൈവരിച്ചു. സ്ഥിതിഗതികൾ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിർത്തികളിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിലൂടെ അന്തിമ പരിഹാരത്തിനുള്ള വേദിയൊരുക്കാൻ നമ്മൾക്ക് കഴിയും, ”അദ്ദേഹം പറഞ്ഞു.

Latest Stories

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”

എംജി സർവകലാശാലയുടെ ഓണററി ഡോക്ട‌റേറ്റ് നടൻ മമ്മൂട്ടിക്ക്

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

'എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യം'; വിമർശിച്ച് വി ഡി സതീശൻ

ഗുരുവായൂരിൽ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്; ഒരു ഭക്തന്റെയും ദർശനം തടസ്സപ്പെടുത്തിയിട്ടില്ല; ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത്: വി ഡി സതീശൻ

'രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്? വിവാദത്തിന്റെ അടിസ്ഥാനമെന്താണ്?'; ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ലെന്ന് വി ഡി സതീശൻ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി, സത്യവാങ്മൂലം സമർപ്പിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു; ആചാരലംഘനം നടന്നതായിപരാതി

'കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കണം, സാങ്കേതികത പറയുകയല്ല വേണ്ടത്'; പാരിയത്ത് കാവ് ഒഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി