അമരാവതി ഭൂമി കുംഭകോണം: സുപ്രീംകോടതി ജഡ്ജിക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ചീഫ് ജസ്റ്റിസ് ബോബ്ഡെക്ക് പരാതി നൽകി

അഭൂതപൂർവമായ നീക്കത്തിലൂടെ സുപ്രീംകോടതി ജഡ്ജിക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെക്ക് പരാതി നൽകി. പരാതിയിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻ.‌വി രമണ ചില ജഡ്ജിമാരുടെ ജോലിസമയപ്പട്ടിക ഉൾപ്പെടെ സംസ്ഥാന ഹൈക്കോടതിയുടെ സിറ്റിംഗിനെ സ്വാധീനിച്ചുവെന്ന് ആരോപിച്ചു.

എട്ട് പേജുള്ള പരാതിയിൽ മുൻ ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുമായുള്ള ജഡ്ജിയുടെ അടുപ്പത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അന്വേഷണം നടത്തുന്ന അമരാവതി ഭൂമി കുംഭകോണ കേസിൽ ജഡ്ജിയുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

ആന്ധ്രാപ്രദേശിൽ തന്റെ പാർട്ടി അധികാരം നേടിയതുമുതൽ എൻ.‌വി രമണ സംസ്ഥാനത്തെ നീതിന്യായ സംവിധാനത്തെ സ്വാധീനിക്കുകയാണെന്ന് പരാതിയിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആരോപിക്കുന്നു.

“വൈഎസ്ആർ കോൺഗ്രസ് പാർട്ടി 2019 മെയ് മാസത്തിൽ അധികാരത്തിൽ എത്തിയപ്പോൾ, എൻ ചന്ദ്രബാബു നായിഡുവിന്റെ ഭരണകൂടം 2014 ജൂൺ മുതൽ 2019 മെയ് വരെ നടത്തിയ എല്ലാ ഇടപാടുകളെക്കുറിച്ചും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു, അന്നുമുതൽ സുപ്രീംകോടതി ജഡ്ജി സംസ്ഥാനത്തെ നീതിന്യായ സംവിധാനത്തെ സ്വാധീനിക്കുകയാണ്,” ജഗൻ മോഹൻ റെഡ്ഡി പരാതിയിൽ പറഞ്ഞു.

“ഇടപാടിൽ ഉൾപ്പെട്ട പണം പ്രതികൾ തിരിച്ചടച്ചു എന്ന് പറഞ്ഞ് വഞ്ചനയുമായി ബന്ധപ്പെട്ട പരാതിയും കുറ്റകൃത്യ അന്വേഷണവും നിർത്തിവച്ചിരിക്കുകയാണ്. ടിഡിപി അംഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ ജുഡീഷ്യൽ മുൻ‌ഗണനകളും നിയമശാസ്ത്രത്തിന്റെ പ്രാഥമിക തത്വവും അത്തരം ഉത്തരവുകളാൽ ലംഘിക്കപ്പെടുന്നു, ”പരാതിയിൽ പറയുന്നു.

“മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തരുത് എന്നതാണ് സുപ്രീംകോടതിയുടെ നിലപാട് എന്നിരിക്കെ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു,” പരാതിയിൽ പറയുന്നു.

സംസ്ഥാന ജുഡീഷ്യറിയുടെ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു.

അമരാവതി ഭൂമി കുംഭകോണ കേസ്

അമരാവതിയിൽ ഭൂമി അനധികൃതമായി വാങ്ങാൻ ആന്ധ്രാപ്രദേശിലെ മുൻ അഡ്വക്കേറ്റ് ജനറലുമായി ക്രിമിനൽ ഗൂഡാലോചന നടത്തി എന്നതുമായി ബന്ധപ്പെട്ട കേസാണ് അമരാവതി ഭൂമി കുംഭകോണ കേസ്. ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് 2014 ൽ ആന്ധ്രാപ്രദേശിന്റെ ഗ്രീൻഫീൽഡ് ഭരണ തലസ്ഥാന നഗരമായി അമരാവതിയെ മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കമിടുന്നത്. എൻ. ചന്ദ്രബാബു നായിഡുവിന്റെ ഭരണകാലത്ത് അഡ്വക്കേറ്റ് ജനറലായി സേവനമനുഷ്ഠിച്ച ദമ്മലപതി ശ്രീനിവാസ്, തലസ്ഥാന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം ശേഖരിക്കുകയും അതിനനുസരിച്ച് മേഖലയുടെ ഹൃദ്യഭാഗത്തുള്ള വിശാലമായ ഭൂമി വാങ്ങുന്നതിന് തന്റെ സ്വാധീനം ഉപയോഗിക്കുകയും ചെയ്തു എന്ന് അഭിഭാഷകനായ കോമാത്ല ശ്രീനിവാസ സ്വാമി റെഡ്ഡി ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗുണ്ടൂരിലെ അഴിമതി വിരുദ്ധ ബ്യൂറോ കേസെടുക്കുകയായിരുന്നു. ക്യാപിറ്റൽ പ്ലാൻ അതോറിറ്റി ബിൽ- 2014 വഴിയാണ് തലസ്ഥാന പദ്ധതി ആദ്യമായി പരസ്യപ്പെടുത്തിയത്. 2014 ഡിസംബറിന് മുമ്പ് ശ്രീനിവാസ് ഒന്നിലധികം ബിനാമികളിലൂടെയും ബന്ധുക്കളിലൂടെയും ഭൂമി വാങ്ങിയതായി പരാതിക്കാരൻ ആരോപിച്ചു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ