ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് അമിത് ഷാ

ജമ്മു കശ്മീരിൽ അതിര്‍ത്തി നിര്‍ണ്ണയവും തിരഞ്ഞെടുപ്പും സംസ്ഥാന പദവി പുനഃസ്ഥാപിക്കലും ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രണ്ട് വർഷം മുമ്പ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്മീർ സന്ദർശിച്ച ശേഷമാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

“ഞങ്ങൾ എന്തിനാണ് അതിര്‍ത്തി നിര്‍ണ്ണയം നിർത്തേണ്ടത്? ഒന്നും തടയാൻ പോകുന്നില്ല. അതിര്‍ത്തി നിര്‍ണ്ണയത്തിന് ശേഷം തിരഞ്ഞെടുപ്പും പിന്നീട് സംസ്ഥാന പദവി പുനഃസ്ഥാപിക്കലും ഉണ്ടാകും,” ശ്രീനഗറിലെ യൂത്ത് ക്ലബുകളിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി ഷായും കശ്മീരിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ഷായും അതിർത്തി നിർണയം എത്രയും വേഗം പൂർത്തിയാക്കണമെന്നും അങ്ങനെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്നും ഊന്നിപ്പറഞ്ഞു.

ജമ്മു കശ്മീരിൽ തീവ്രവാദികൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും കേന്ദ്രം വലിയ സുരക്ഷാ വെല്ലുവിളി നേരിടുകയും ചെയ്യുന്ന സമയത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനം. തീവ്രവാദികൾ നിരവധി സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ തുടർന്ന് ജമ്മു കശ്മീരിൽ കുടിയേറ്റ തൊഴിലാളികളുടെയും കശ്മീരി പണ്ഡിറ്റുകളുടെയും പലായനത്തിന് കാരണമായി.

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പിൻവലിക്കാനാവില്ല എന്ന് യൂത്ത് ക്ലബുകളിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള 2019 ഓഗസ്റ്റ് 5 ലെ നീക്കത്തെ തുടർന്നുള്ള ആശയവിനിമയ ഉപരോധവും കർഫ്യൂവിനെയും ന്യായീകരിച്ചുകൊണ്ട്, ജീവൻ രക്ഷിക്കാനുള്ള “കയ്പ്പുള്ള ഗുളിക” യാണ് അവയെന്ന് അമിത് ഷാ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ മാസങ്ങളോളം കർഫ്യൂ ഉണ്ടായിരുന്നു ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗണിനും കശ്മീർ സാക്ഷ്യം വഹിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ