ഡൽഹി കലാപത്തിന് വിത്തിട്ടത് അമിത് ഷായും ആദിത്യനാഥും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, മറ്റ് ബിജെപി നേതാക്കൾ എന്നിവർ വിദ്വേഷ പ്രസംഗങ്ങളിലൂടെ സാമുദായിക സംഘർഷം വർദ്ധിപ്പിക്കുകയും ഇത് ഡൽഹിയിൽ ഫെബ്രുവരിയിൽ നടന്ന കലാപത്തിന് കാരണമായി എന്നും ന്യൂനപക്ഷ കമ്മീഷൻ ആരോപിച്ചു.

കലാപങ്ങൾ “ആസൂത്രിതവും മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു” എന്നും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നില്ലെന്നും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ നിയമിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. “ദിവസങ്ങളോളം മനഃപൂർവമുള്ള നിഷ്‌ക്രിയത്വം” പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി, മാത്രമല്ല അവർ “ആക്രമണങ്ങളെ സഹായിക്കുകയും ചെയ്തു” എന്ന് റിപ്പോർട്ടിൽ പറയുന്നു.

ജാഫ്രാബാദിലെ സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരെ ബലമായി നീക്കം ചെയ്യണമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര പരസ്യമായി ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് അക്രമത്തിന് തുടക്കം കുറിച്ചതെന്നും എന്നാൽ അറസ്റ്റ് ചെയ്തു കൊണ്ട് അക്രമം ഒഴിവാക്കാൻ ആവശ്യമായ “പ്രഥമവും പ്രധാനവുമായ അടിയന്തര പ്രതിരോധ നടപടി” സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു എന്നും റിപ്പോർട്ടിൽ പറയുന്നു. സമിതിയുടെ നോട്ടീസിനോട് ഡൽഹി പൊലീസ് പ്രതികരിച്ചില്ല.

ഫെബ്രുവരി 23- നും 26- നും ഇടയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 55 പേർ കൊല്ലപ്പെട്ടു.

മിശ്രയുടെ പ്രസംഗത്തിന് ശേഷം പെട്രോൾ ബോംബ്, ഇരുമ്പുവടി, ഗ്യാസ് സിലിണ്ടറുകൾ, കല്ലുകൾ, തോക്കുകൾ എന്നിവ പോലുള്ള ആയുധങ്ങളുമായി വിവിധ സംഘങ്ങളും ജനക്കൂട്ടവും പ്രാദേശിക ഇടങ്ങളിലേക്ക് അതിവേഗം ഒഴുകിയെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

“ആയുധങ്ങളും തോക്കുകളും പരസ്യമായി പ്രദർശിപ്പിച്ചിട്ടും, ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജില്ലാ ഭരണകൂടമോ പൊലീസോ മതിയായ നടപടികൾ സ്വീകരിച്ചില്ല,” എന്ന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ എം ആർ ഷംഷാദിന്റെ നേതൃത്വത്തിലുള്ള പത്ത് അംഗ സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞു.

ജനക്കൂട്ടം ഹിന്ദുത്വ അനുകൂല മുദ്രാവാക്യം വിളിക്കുകയും മുസ്‌ലിങ്ങളുടെ വീടുകൾ, കടകൾ, വാഹനങ്ങൾ, പള്ളികൾ, മറ്റ് വസ്തുവകകൾ എന്നിവ തിരഞ്ഞെടുത്ത് ആക്രമിക്കുകയും ചെയ്തതിനാൽ അക്രമം സംഘടിതവും ആസൂത്രിതവുമായ ഒരു മാതൃകയാണ് പിന്തുടർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കുറ്റവാളികളിൽ നാട്ടുകാരെയും പുറത്തു നിന്നുള്ളവരെയും തിരിച്ചറിയാൻ കഴിയുമെന്നും അവരിൽ ചിലർ അക്രമത്തിന് മുമ്പ് തങ്ങളുടെ പ്രദേശങ്ങളിലേക്ക് കടന്നതായും കലാപത്തിലെ ഇരകൾ സമിതിയോട് പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ