അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപീകരിക്കും; വിശദാംശങ്ങൾ പിന്നാലെ എന്ന് മുൻ മുഖ്യമന്ത്രി

അടുത്ത വർഷം പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു. പഞ്ചാബിൽ ഞാൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. അതിന്റെ വിശദാംശങ്ങൾ പിന്നാലെ പറയും,” അമരീന്ദർ സിംഗ് ബുധനാഴ്ച പറഞ്ഞു. പാർട്ടി തുടങ്ങാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായുള്ള സഖ്യമുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സീറ്റ് പങ്കിടൽ ക്രമീകരണം തന്റെ പാർട്ടി തേടുമെന്ന് സിംഗ് പറഞ്ഞു. ബിജെപിയുമായി കൂട്ടുകൂടുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, എന്നാൽ സീറ്റ് പങ്കിടുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ താനും തന്റെ പാർട്ടിയും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറലിസത്തെയും സംസ്ഥാന സ്വയംഭരണത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട, പഞ്ചാബിൽ അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) അധികാരപരിധി വിപുലീകരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പിന്തുണച്ചിരുന്നു. തന്റെ “അടിസ്ഥാന പരിശീലനം” ഒരു സൈനികന്റേതാണെന്നും 9.5 വർഷമായി മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തെ സുരക്ഷാ, രഹസ്യാന്വേഷണ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“സുരക്ഷാ സേനകൾ പ്രൊഫഷണലുകളാണ്, നമ്മുടെ സുരക്ഷയ്‌ക്കായാണ് അവർ പ്രവർത്തിക്കുന്നത്. അവർ ഒരു തരത്തിലും സർക്കാരിന് ഭീഷണിയല്ല, പഞ്ചാബിൽ അവർ സർക്കാർ ഏറ്റെടുക്കാൻ പോകുന്നില്ല, അതിനാൽ അവർ അവരുടെ കടമ നിർവഹിക്കുകയും സംസ്ഥാനത്തെയും പൗരന്മാരെയും സംരക്ഷിക്കുകയും ചെയ്യട്ടെ.” അമരീന്ദർ സിംഗ് പറഞ്ഞു.

സംസ്ഥാനം മുൻകാലങ്ങളിലേതു പോലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് അമരീന്ദർ സിംഗ് പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, ലഹരിമരുന്ന് എന്നിവ അതിർത്തി കടന്നെത്തുന്നതിനെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. പഞ്ചാബിലും ഭൂഗർഭ തുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഈ ഡ്രോണുകൾ ചൈനീസ് ഡ്രോണുകളാണ് – അവയുടെ റേഞ്ചും ഭാരം വഹിക്കാനുള്ള ശേഷിയും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഡ്രോണുകൾക്ക് ചണ്ഡീഗഡ് വരെ സാധനങ്ങൾ എത്തിക്കാനും ഇറക്കാനും കഴിയുന്ന ദിവസം വിദൂരമായിരിക്കില്ല. അതിനാൽ റിസ്ക് എടുക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം