"അങ്ങേയറ്റം അന്യായം": സി‌.എ‌.എ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത വ്യക്തികളുടെ ഫോട്ടോകൾ അടങ്ങിയ ബാനറുകൾ നീക്കംചെയ്യാൻ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗവിൽ നടന്ന സി‌.എ‌.എ വിരുദ്ധ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ ആരോപണവിധേയരായ വ്യക്തികളുടെ ഫോട്ടോകളും വിശദാംശങ്ങളും അടങ്ങിയ ബാനറുകൾ സ്ഥാപിച്ചതിന് അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സംസ്ഥാന അധികാരികളെ ശാസിച്ചു.

ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് രമേശ് സിൻഹയും അടങ്ങുന്ന ബെഞ്ച് സി‌എ‌എ പ്രതിഷേധക്കാരുടെ പോസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള സംസ്ഥാന നടപടി അങ്ങേയറ്റം അന്യായമാണെന്നും ബന്ധപ്പെട്ട വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള തികഞ്ഞ കയ്യേറ്റമാണിതെന്നും പറഞ്ഞു.

2019 ഡിസംബർ 19 ന്‌ സി‌എ‌എ പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് റിക്കവറി നോട്ടീസ് പുറപ്പെടുവിച്ച 60 ഓളം പേരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ലഖ്‌നൗ ഭരണകൂടം നഗരത്തിലെ പ്രധാന ഇടങ്ങളിൽ ഹോർഡിംഗുകൾ സ്ഥാപിച്ചിരുന്നു.

തിരക്കേറിയ ഹസ്രത്ഗഞ്ച് പ്രദേശത്തെ പ്രധാന ഇടങ്ങളിലും നിയമസഭാ കെട്ടിടത്തിന് മുന്നിലുമുള്ള പ്രധാന കവലയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം പോസ്റ്ററുകൾ ഉയർന്നിട്ടുണ്ടെന്ന് സർക്കാർ വക്താവ് പറഞ്ഞു.

പ്രശസ്ത സന്നദ്ധ പ്രവർത്തകൻ സദാഫ് ജാഫർ, മനുഷ്യാവകാശ അഭിഭാഷകൻ മുഹമ്മദ് ഷോയ്ബ്, ആക്ടിവിസ്റ്റും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ എസ് ആർ ദാരപുരി തുടങ്ങിയവരും ബാനറുകളിലൊന്നിൽ ഉൾപ്പെടുന്നു.

ഇക്കാര്യം സ്വമേധയാ മനസിലാക്കിയ ഡിവിഷൻ ബെഞ്ച് ഇന്ന് (ഞായറാഴ്ച) രാവിലെ 10 ന് പ്രത്യേക സിറ്റിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

“സംസ്ഥാന സർക്കാർ വിവേകത്തോടെ പെരുമാറണം,  ബാനറുകൾ നീക്കം ചെയ്യുകയും ഇതിനെക്കുറിച്ച് വൈകിട്ട് 3 ന് കോടതിയെ അറിയിക്കുകയും വേണം” കോടതി ഉത്തരവിട്ടു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ