"അങ്ങേയറ്റം അന്യായം": സി‌.എ‌.എ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത വ്യക്തികളുടെ ഫോട്ടോകൾ അടങ്ങിയ ബാനറുകൾ നീക്കംചെയ്യാൻ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗവിൽ നടന്ന സി‌.എ‌.എ വിരുദ്ധ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ ആരോപണവിധേയരായ വ്യക്തികളുടെ ഫോട്ടോകളും വിശദാംശങ്ങളും അടങ്ങിയ ബാനറുകൾ സ്ഥാപിച്ചതിന് അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സംസ്ഥാന അധികാരികളെ ശാസിച്ചു.

ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് രമേശ് സിൻഹയും അടങ്ങുന്ന ബെഞ്ച് സി‌എ‌എ പ്രതിഷേധക്കാരുടെ പോസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള സംസ്ഥാന നടപടി അങ്ങേയറ്റം അന്യായമാണെന്നും ബന്ധപ്പെട്ട വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള തികഞ്ഞ കയ്യേറ്റമാണിതെന്നും പറഞ്ഞു.

2019 ഡിസംബർ 19 ന്‌ സി‌എ‌എ പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് റിക്കവറി നോട്ടീസ് പുറപ്പെടുവിച്ച 60 ഓളം പേരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ലഖ്‌നൗ ഭരണകൂടം നഗരത്തിലെ പ്രധാന ഇടങ്ങളിൽ ഹോർഡിംഗുകൾ സ്ഥാപിച്ചിരുന്നു.

തിരക്കേറിയ ഹസ്രത്ഗഞ്ച് പ്രദേശത്തെ പ്രധാന ഇടങ്ങളിലും നിയമസഭാ കെട്ടിടത്തിന് മുന്നിലുമുള്ള പ്രധാന കവലയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം പോസ്റ്ററുകൾ ഉയർന്നിട്ടുണ്ടെന്ന് സർക്കാർ വക്താവ് പറഞ്ഞു.

പ്രശസ്ത സന്നദ്ധ പ്രവർത്തകൻ സദാഫ് ജാഫർ, മനുഷ്യാവകാശ അഭിഭാഷകൻ മുഹമ്മദ് ഷോയ്ബ്, ആക്ടിവിസ്റ്റും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ എസ് ആർ ദാരപുരി തുടങ്ങിയവരും ബാനറുകളിലൊന്നിൽ ഉൾപ്പെടുന്നു.

ഇക്കാര്യം സ്വമേധയാ മനസിലാക്കിയ ഡിവിഷൻ ബെഞ്ച് ഇന്ന് (ഞായറാഴ്ച) രാവിലെ 10 ന് പ്രത്യേക സിറ്റിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു.

“സംസ്ഥാന സർക്കാർ വിവേകത്തോടെ പെരുമാറണം,  ബാനറുകൾ നീക്കം ചെയ്യുകയും ഇതിനെക്കുറിച്ച് വൈകിട്ട് 3 ന് കോടതിയെ അറിയിക്കുകയും വേണം” കോടതി ഉത്തരവിട്ടു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി